15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മരിയ പുറത്തിറങ്ങി; ഇന്നും വേദന മാഞ്ഞിട്ടില്ല; ഒരു തെറ്റും ചെയ്യാത്തതിന്‍റെ പേരിലുള്ള ശിക്ഷ ചരിത്രം മായ്ക്കട്ടെ

ചില നാടുകളില്‍ ഗര്‍ഭഛിദ്രം നിയമം അനുവദിക്കുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ കൊടുംപാതകമായാണ് കണക്കാക്കുന്നത്‍. 15 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന വലിയ ശിക്ഷ ലഭിക്കുന്ന രാജ്യങ്ങളുമുണ്ടെന്നത് ലോകം വേദനയോടെയാണ് തിരിച്ചറിഞ്ഞത്.

അത്തരത്തിലൊരു രാജ്യമാണ് എല്‍സാല്‍വഡോര്‍. ഏതു സാഹചര്യത്തിലായാലും ഇതിന് നിയമത്തിന്റെ പരിരക്ഷയില്ല.

ഇവിടെ ഗര്‍ഭഛിദ്രം നടത്തിയതിന്റെ പേരില്‍ 15 വര്‍ഷത്തെ ജയില്‍ ശിക്ഷയനുഭവിച്ച യുവതി പുറത്തിങ്ങി. 15 വര്‍ഷം മുമ്പ് 2003 ലായിരുന്നു മരിയയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചത്. താന്‍ കുറ്റക്കാരിയല്ലെന്നു പറഞ്ഞ മരിയ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

താന്‍ ഒരുവീട്ടില്‍ ജോലിക്കാരിയായിരുന്നുവെന്നും പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് കുഞ്ഞ് മരിച്ചു പോയത് അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കിയതെങ്കിലും കോടതി ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മരിയ തനിക്ക് മാതാപിതാക്കളൊടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. തന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞാന്‍ നിയമം പഠിക്കാനും ഇതേ അവസ്ഥ നേരിടുന്ന സ്ത്രീകളെ സഹായിക്കാനും തീരുമാനിച്ചതായി മരിയ പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News