കടന്നുപിടിച്ച രാഷ്ട്രീയ നേതാവിന്റെ മകനാര്?; നിഷയുടെ മറുപടി ഇങ്ങനെ

കേരള രാഷ്ടീയത്തില്‍ മറ്റൊരു വിവാദം കൂടി തുറന്നിട്ട് പാർലമെൻറംഗം ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തകം പുറത്തിറങ്ങി.

ട്രെയിന്‍ യാത്രക്കിടെ ഒരു പ്രമുഖനായ രാഷ്ട്രീയനേതാവിന്റെ മകന്‍ തന്നെ അപമാനിക്കാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നിഷ ജോസ് തന്റെ പുതിയ പുസ്തകമായ ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫില്‍ ‘ വെളിപ്പെടുത്തുന്നത്. 59 അധ്യായങ്ങളുള്ള പുസ്തകം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയാണ് പ്രകാശനം ചെയ്തത്.

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ മരുമകളും ജോസ് കെ മാണി എം.പിയുടെ ഭാര്യയുമായ നിഷയുടെ രണ്ടാമത്തെ പുസ്തകമാണ് ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’. ഈ പുസ്തകത്തിലെ എ വിഐപി ട്രെയിൻ സ്റ്റോറി എന്ന അധ്യായത്തിലാണ് തനിക്ക് നേരിടേണ്ടി ദുരനുഭവം നിഷ വ്യക്തമാക്കുന്നത്.

ട്രെയിന്‍ യാത്രക്കിടെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചതായാണ് നിഷ പുസ്തകത്തില്‍ വിവരിക്കുന്നത്. പിന്നീട് ജോസ്.കെ മാണിയോടു താന്‍ ഈ കാര്യം പറഞ്ഞിരുന്നു. സംഭവം നടന്നത് എന്നാണെന്നു വ്യക്തമാക്കുന്നില്ലെങ്കിലും ചില സൂചനകള്‍ പുസ്തകത്തിലുണ്ട്. എന്നാല്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആരാണെന്നു മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും പേരു പറയാന്‍ നിഷ തയ്യാറായില്ല. സംഭവത്തെപ്പറ്റി പരാതി നല്‍കില്ലെന്നും അവര്‍ പറഞ്ഞു.

മീറ്റു ക്യാമ്പയിന്‍ നടന്ന സാഹചര്യങ്ങളിലടക്കം തനിക്കു നേരിട്ട ഈ ദുരനുഭവം പറഞ്ഞിട്ടുണ്ടെന്നും നിഷ ജോസ് പറഞ്ഞു. സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്ന സംഭവങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News