ഏഷ്യന്‍ മണ്ണിലെ ആദ്യ ടി ട്വന്‍റി ടൂര്‍ണമെന്‍റിന്‍റെ കലാശക്കളിയില്‍ കിരീടത്തിനായി ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനലിനോളം പ്രാധാന്യമുള്ള മത്സരത്തില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാക്കടുവകള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
തുടർച്ചയായ രണ്ടാം മൽസരത്തിലും ആതിഥേയരായ ശ്രീലങ്കയെ തകര്‍ക്കാനായത് ബംഗ്ലാദേശിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ആദ്യം ബാറ്റുചെയ്ത് ശ്രീലങ്ക 160 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ ഒരു പന്തു ബാക്കിനിൽക്കെ എട്ടു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാകടുവകള്‍ അത് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക കുശാൽ പെരേര ( 61), തിസാര പെരേര (58) എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർ തമിം ഇക്ബാൽ (50), മഹ്മൂദുല്ല ( 43) എന്നിവരുടെ പ്രകടനങ്ങളാണ് സ്വപ്നവിജയം സമ്മാനിച്ചത്. ഞായറാഴ്ചയാണ് ഇന്ത്യ–ബംഗ്ലദേശ് ഫൈനൽ പോരാട്ടം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here