എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു; എബിവിപി നേതാവ് അറസ്റ്റില്‍

എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എബിവിപി നേതാവ് അറസ്റ്റില്‍. എ.ബി.വി.പിയുടെ പ്രവര്‍ത്തകന്‍ ഹരീഷ് ഠാക്കൂര്‍ എന്ന എല്‍.എല്‍.ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. ആഗ്ര സെന്റ് ജോണ്‍സ് കോളേജ് ഗ്രൗണ്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഫൂട്ട് പാത്തില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്ന യുവാവ് കോളേജ് കോംപൗണ്ടിലേക്ക് എടുത്തു കൊണ്ടു വന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ കോളേജിനു പുറത്ത് മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു പെണ്‍കുട്ടി. മദ്യലഹരിയിലായിരുന്ന ഹരീഷ് പെണ്‍കുട്ടിയെ തട്ടിയെടുക്കുമ്പോള്‍ ഉറക്കത്തിലായിരുന്ന കുട്ടി, ഉണര്‍ന്ന് ഒച്ചവെച്ചപ്പോള്‍ ഹരീഷ് വായ പൊത്തിപ്പിടിക്കുകയും പിന്നീട് വസ്ത്രമുപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു.

പിറ്റേദിവസം കോളേജില്‍ എത്തി അധ്യാപകരും മറ്റ് വിദ്യാര്‍ഥികളുമാണ് കുട്ടിയെ വസ്ത്രം പോലുംമില്ലാത്ത രീതിയില്‍ കണ്ടെത്തിയത്.
ആദ്യം അജ്ഞാതനെതിരെ കേസ് ഫയല്‍ ചെയ്തതെങ്കിലും പിന്നീട് സി.സി.ടി.വി ഫുട്ടേജുകളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ബലാത്സംഗം നടന്നതായും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായും തെളിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News