ഫേസ്ബുക്കില്‍ ജിജ്ഞാസയുണർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നവരാണോ? ചിലപ്പോള്‍ കാത്തിരിക്കുന്നത് ദുരന്തമാകാം

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവിനെ സൈബർ സെലിന്റെ സഹായത്തോടെ പോലീസ് പിടികൂടി. അങ്കമാലി കറുകുറ്റി പൈനാടത്ത് ജോർജ്കുട്ടി ജോയ് (24) നെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്.

സാമൂഹിക മാധ്യമങ്ങളിൽ ജിജ്ഞാസയുണർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നവർ ശ്രദ്ധിക്കുക. നിങ്ങളുടെ ഫേസ് ബുക്ക് എത്ര പേർ സന്ദർശിച്ചു. നിങ്ങളെ ഏറ്റവും ഇഷ്ടപ്പെടുന്നതാര് , നിങ്ങൾ 10 വർഷത്തിന് ശേഷം ഏങ്ങനെ തുടങ്ങിയ ജിജ്ഞാസ മുതലെടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടിയ 360 ഓളം പേരുടെ യൂസർ നേ മും പാസ് വേഡുകളുമാണ് അങ്കമാലി സ്വദേശിയായ 24 കാരനായ യുവാവ് അടിച്ച് മാറ്റിയത്.

യു.എസിൽ രജിസ്ട്രർ ചെയ്ത ഹാക്കിങ്ങ് സൈറ്റ് ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പെൺകുട്ടികളുമായി സുഹൃദം സ്ഥാപിക്കും. ഹാക്കിങ്ങ് സൈറ്റിന്റെ സഹായത്തോടെ ഇയാളയക്കുന്ന
ജിജ്ഞാസ യുണർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടി ലോഗിൻ ചെയ്യുന്നവരുടെ മുഴുവൻ വിവരങ്ങളും ഇയാൾക്ക് ലഭിക്കും

മൂവാറ്റുപുഴ സ്വദേശിയായ പെൺകുട്ടിഫേസ് ബുക്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങൾ ഹാക്ക് ചെയ്തെടുത്ത ശേഷം പരസ്യപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമത്തിനിടയിലാണ് സൈബർ സെലിന്റ സഹായത്തോടെ പോലീസ് പിടികൂടിയത് ചിത്രങ്ങൾ നഷ്ടപെട്ടതോടെ പരിഭ്രാന്തയായ പെൺകുട്ടിയോട് ഇയാൾ പണമാവശ്യപ്പെട്ടു. പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെ യുവാവ് ആവശ്യപ്പെട്ട പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ പോലീസ് നിർദേശിച്ചു.

പണമെടുക്കാൻ മൂക്കന്നൂർ ശാഖയിലെത്തിയ യുവാവിനെ അങ്കമാലി എസ്.ഐ നോബിളിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി. സൈബർ സെൽ ഉദ്യോഗസ്ഥരായ ബിനോയ്’ . തൽഹത്ത്’ .ഡെൽജിത്ത്, രാഹുൽ .റിതേഷ് ,കൃഷ്ണേന്തു’, ഷിറാസ്, ബോബി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ഹാക്കിങ്ങ് സൈറ്റിനെ കുറിച്ചും ഇയാളുടെ മറ്റിടപാടുകളെ കുറിച്ചും അനേഷണ ആരംഭിച്ചു.

ഒരു വർഷത്തോളം ഇറ്റലിയിൽ ഹെൽപറായി ജോലി ചെയ്ത ശേഷം മടങ്ങി പോന്ന ഇയാൾ ഇലക്ടോണിക്സിൽ ഐ.റ്റി.ഐ പാസായിട്ടുണ്ട്. കാക്കനാട് ഐ.റ്റി സ്ഥാപനത്തിലെ ജീവനക്കാരിയാണ് പെൺകുട്ടി. ഇയാൾക്കെതിരെ ഐ.റ്റി ആക്ട് .ബാക്ക്മെയിലിങ്ങ് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News