കേന്ദ്ര തൊഴില്‍ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തം; തൊ‍ഴിലാളിസംഘടനകള്‍ സംസ്ഥാനത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു

സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഏപ്രില്‍ 2 ന് പൊതു പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ബി എം എസ് ഒഴികെയുളള സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ബി എം എസി നോട് പിന്തുണ അഭ്യര്‍ത്ഥിച്ചതായി തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു.

സി ഐ ടി യു ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട് നടന്ന ട്രേഡ് യൂണിയന്‍ ഐക്യസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ ഏപ്രില്‍ 2 ന്റെ സംസ്ഥാന പണിമുടക്ക് പ്രഖ്യാപിച്ചത്. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ക്ക് വേണ്ടി പ്രമേയം അവതരിപ്പിച്ചു.

സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ പാടെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് എന്ന സമ്പ്രദായം നടപ്പാകുന്നതോടെ എല്ലാ വ്യവസായത്തിലും സ്ഥിരം ജോലികള്‍ ഇല്ലാതാവും.

താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികള്‍ക്ക് സംഘടിക്കാനുളള അവകാശം പോലും നിഷേധിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ട്രേഡ് യൂണിയനുകള്‍ കുറ്റപ്പെടുത്തി. പണിമുടക്കിന് കേന്ദ്ര – സംസ്ഥാന ജിവനക്കാരുടേയും പൊതുമേഖലാ ജീവനക്കാരുടേയും പിന്തുണ തേടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്ന ബി എം എസിന്റെ പിന്തുണയും അഭ്യര്‍ത്ഥിച്ചതായി സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ദേശീയ പണിമുടക്കിനും ട്രേഡ് യൂണിയനുകള്‍ ആലോചിക്കുന്നുണ്ട. സംസ്ഥാന പണിമുടക്ക് വിജയിപ്പിക്കാനുളള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും നേതാക്കള്‍ അറിയിച്ചു. എല്ലാ മേഖലയിലേയും തൊഴിലാളികളെ അണിനിരത്തി കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ താക്കിത് നല്‍കാനാണ് പണിമുടക്കിലൂടെ ട്രേഡ് യൂണിയനുകള്‍ ലക്ഷ്യമിടുന്നത്.

കേന്ദ്രത്തിന്‍റെ വിജ്ഞാപനത്തിലെ വിവരങ്ങള്‍

തൊഴിലാളികളെ പിരിച്ച് വിടാന്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ല. പാര്‍ലമെന്റില്‍ കൊണ്ട് വരാതെ വിജ്ഞാപനമായാണ് മോദി സര്‍ക്കാര്‍ നിയമ ഭേദഗതി പ്രാമ്പല്യത്തിലാക്കിയത്.

വ്യവസായം ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് തൊഴിലാളി വിരുദ്ധമായ നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ പതിനാറാം തിയതി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പ്രാമ്പല്യത്തിലാക്കിയ നിയമഭേദഗതി പ്രകാരം തൊഴിലുകള്‍ ഇനി സ്ഥിരമാകില്ല. കരാര്‍,സ്ഥിരം എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ തൊഴിലുടമകള്‍ക്ക് ചെറിയ കാലയളവിലേയ്ക്ക് മാത്രമായി തൊഴിലാളികളെ നിയമിക്കാം. മൂന്ന് മാസത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്യിപ്പിച്ചാല്‍ മാത്രം പിരിച്ച് വിടാന്‍ രണ്ടാഴ്ച്ച് മുമ്പ് നോട്ടീസ് നല്‍കണം.

അല്ലെങ്കില്‍ മുന്‍ കൂര്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ച് വിടാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്നു.വസ്ത്ര നിര്‍മ്മാണ മേഖലയില്‍ മാത്രമുണ്ടായിരുന്ന ഏര്‍പ്പാടാണ് രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലയേക്ക് മോദി സര്‍ക്കാര്‍ വ്യാപിപ്പിച്ചിരിക്കുന്നത്. പുതുതായുള്ള നിയമനങ്ങളെ ഇത് ബാധിക്കുക്കും.1946ലെ സെന്‍ഡ്രല്‍ ഇന്‍ഡസ്ട്രിയല്‍ നിയമത്തിലാണ് ഭേദഗതി.

കരാര്‍ നിയമം എടുത്ത് കളയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ തൊഴില്‍ സംഘടനകളും സര്‍ക്കാര്‍ അനുകൂല തൊഴില്‍ സംഘടനകളും ദില്ലിയില്‍ വമ്പിച്ച പ്രക്ഷോഭം നല്‍ത്തി മാസങ്ങള്‍ മാത്രം കഴിയുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന നീക്കം നടത്തിയിരിക്കുന്നത്. പുതിയ നിയമത്തിനെതിരെ തൊഴിലാളികള്‍ സംഘടനകള്‍ എതിര്‍പ്പ് വ്യക്തമാക്കി രംഗത്ത് എത്തി.

തൊഴിലുകള്‍ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ നിലവിലെ തൊഴിലാളികളെ പോലും അസ്ഥിരപ്പെടുത്തുകയാണന്ന് യൂണിയനുകള്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News