കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന്റെ ശിക്ഷാ വിധി നാളത്തേക്ക് മാറ്റി

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. റാഞ്ചി സിബിഐ കോടതിയുടേതാണ് നടപടി. ദുംക ട്രഷറിയില്‍ നിന്നും 3.13 കോടി രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ്  കഴിഞ്ഞ 19ന് ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസില്‍ ലാലു കുറ്റക്കാരനാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി മാര്‍ച്ച് 19ന് കണ്ടെത്തിയിരുന്നു. 1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് ഇന്ന് ശിക്ഷ വിധിക്കുന്നത്. എന്നാല്‍ കേസില്‍ മുപ്പത് പ്രതികളുണ്ടായിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയുള്‍പ്പെടെയുള്ള 5 പേരെ കോടതി കേസില്‍ നിന്ന് കുറ്റവിമുക്തരാക്കി.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നേരത്തെ കോടതി വിധി പറഞ്ഞ മൂന്നു കേസിലും ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബിര്‍സാ മുണ്ടാ സെന്‍ട്രല്‍ ജയിലില്‍ പതിമൂന്നര വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ് ലാലു പ്രസാദ് യാദവ്. 2013 സെപ്തംബര്‍ 30ന് കോടതി വിധി പറഞ്ഞ കാലിത്തീറ്റ അഴിമതിയിലെ ആദ്യകേസില്‍ ലാലുവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചു.

ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസിലും ലാലു കുറ്റക്കാരനാണെന്ന് 2017 ഡിസംബര്‍ 23ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജനുവരി ആറിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 1992-1993 കാലയളവില്‍ കാലിത്തീറ്റ വിതരണത്തിനെന്ന പേരില്‍ ചൈബാസ ട്രഷറിയില്‍ നിന്നും 37 കോടി 63 ലക്ഷം പിന്‍വലിച്ച കേസിലാണ് മൂന്നാമത്തെ വിധി വന്നത്.

ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരികെ 1990 നും 1997നും ഇടയില്‍ 900 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News