ആള്‍കൂട്ടം നോക്കി നില്‍ക്കെ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മൃഗീയ പീഡനം; വീഡിയോ

രാജ്യതലസ്ഥാനമായ ദില്ലിയില്‍ നിന്ന് 60 കിലോമീറ്റര്‍ മാറി ഉത്തര്‍പ്രദേശിലെ ബുലദശഹാറില്‍ നാടിനെ നടുക്കിയ ക്രൂരത. ഇരു കൈക്കളും മരത്തില്‍ കെട്ടിയിട്ട് സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്.

പരപുരുഷ ബന്ധമാരോപിച്ചാണ് പ്രദേശത്തെ ഖാട്ട് പഞ്ചായത്ത് ശിക്ഷ വിധിച്ചത്. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഭര്‍ത്താവാണ് ശിക്ഷ വിധി നടപ്പിലാക്കിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതോടെ പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബുലദശഹാര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ മൃഗീയ പീഡനമുണ്ടായിരിക്കുന്നത്.

ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കുപ്രസിദ്ധമായ ഖാട്ട് പഞ്ചായത്ത് മൃഗിയ ശിക്ഷ വിധിച്ചത്. സ്ത്രീയുടെ ഇരു കൈക്കളും മരത്തിന്റെ കൊമ്പില്‍ കെട്ടിയിട്ടതിനുശേഷം സൈക്കിള്‍ ടയറിന്റെ ട്യൂബ് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റ യുവതി ഉറക്കെ നിലവിളിച്ചെങ്കിലും കണ്ടുനിന്ന ജനസമൂഹം ഒരു തരത്തിലും വിഷയത്തില്‍ ഇടപ്പെട്ടില്ല.

ക്രൂരമായ മര്‍ദ്ദനത്തിനിരയായ സ്ത്രീയെ ബോധം പോയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവടക്കം മൂന്നു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഇരുപതഞ്ചോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. തുടര്‍ന്ന് ഭര്‍ത്താവിനെയും ഖാട്ട് പഞ്ചായത്ത തലവനെയും അദ്ദേഹത്തിന്റെ മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

രാജ്യ തലസ്ഥാനത്ത് നിന്ന് വെറു 60 കിലോ മീറ്റര്‍ ദുരെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ശിക്ഷ വിധിക്കുന്നത് ഖാട്ട് പഞ്ചായത്തുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News