ഡ്രൈവര്‍ സ്‌ട്രെച്ചറില്‍ തലകീഴായി നിര്‍ത്തിയ രോഗി മരിച്ചു

ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ രോഷം തീര്‍ക്കാര്‍ ഡ്രൈവര്‍ സ്‌ട്രെച്ചറില്‍ തലകീഴായി നിര്‍ത്തിയ രോഗി മരിച്ചു. മൂന്ന് ദിവസം മുമ്പ് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച രോഗിയാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.

പാലക്കാട് നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയ ആംബുലന്‍സിലാണ് രോഗിയെ തലകീഴായി കിടത്തിയത്. സംഭവം നടന്നയുടനെ പൊലീസ് കേസെടുത്തിരുന്നു.

ഇന്നലെ രോഗി മരിച്ചതിനെ തുടര്‍ന്ന് പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ പരുക്കേറ്റ ഇയാളെ ഗുരുതര പരുക്കുമായാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

ആംബുലന്‍സ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ഉടന്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഡ്രൈവര്‍ രോഗിയോട് ആവശ്യപ്പെട്ടു. പക്ഷെ ഒറ്റയ്ക്ക് എഴുന്നേറ്റ് ഇരിക്കാന്‍ പോലും ആകാത്ത അവസ്ഥയിലായിരുന്നു രോഗി. തുടര്‍ന്ന് ഡ്രൈവര്‍ സ്ട്രച്ചര്‍ പുറത്തേക്കെടുത്ത് ഒരു ഭാഗം തലകീഴായി വെച്ച് ആശുപത്രി ജീവനക്കാരെ വിളിക്കാന്‍ പോയി.

ജീവനക്കാര്‍ എത്തും വരെ രോഗി ഇങ്ങനെ കിടന്നു. ഡ്രൈവറുടെ പ്രവൃത്തിയെ അവിടെ കൂടിനിന്നവര്‍ ചോദ്യം ചെയ്തിരുന്നു.രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലന്‍സില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News