ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുന്ന റിപ്പറിനെ മാതൃകയാക്കി ഇംഗ്ലിഷ് ദിനപത്രത്തിന്റെ മുൻ എഡിറ്റർ ഫ്രാൻസിസ് മാത്യു ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് സ്വന്തം ഭാര്യയെ. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു ഭാര്യ ജെയിനെ ഫ്രാന്‍സിസി കൊലപ്പെടുത്തിയത്. ജുമൈറയിലാണ് സംഭവം.
മൂന്നു കിടപ്പുമുറികളുള്ള വില്ല മോഷ്ടാക്കൾ കൊള്ളയടിച്ച് ഭാര്യയെ വധിച്ചെന്ന് ആദ്യം പറഞ്ഞ ഫ്രാന്‍സിസ് പിന്നീട് ജുമൈറ പോലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ചുറ്റികകൊണ്ടു രണ്ടുതവണ ജെയിന്റെ തലയ്ക്കടിച്ചെന്നും മാത്യു പൊലീസിനോട് പറഞ്ഞു.
കൊള്ളയടിക്കപ്പെട്ടതായി തോന്നിക്കുന്ന രീതിയിൽ വീട് അലങ്കോലമാക്കിയശേഷം ഒന്നും സംഭവിക്കാത്തതു പോലെ ഫ്രാന്‍സിസ് ജോലിക്കു പോകുകയായിരുന്നു. തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ചുറ്റിക കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഫ്രാന്‍സിസിന് പത്തുവർഷം തടവ് വിധിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here