ഉത്തരേന്ത്യന്‍മോഡല്‍ കേരളത്തിലും; ചെങ്ങന്നൂര്‍ കോളേജ് വളഞ്ഞ് ആര്‍എസ്എസ്; വിദ്യാര്‍ഥിനിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; പരിപാടിക്കിറങ്ങിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും ഭീഷണി

കേരള യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനിടെയായിരുന്നു ചെങ്ങന്നൂർ ശ്രീ അയപ്പ കോളേജിൽ വൈകുന്നരത്തോടെ എബിവിപി പ്രവര്‍ത്തകര്‍ അ‍ഴിഞ്ഞാട്ടം നടത്തിയത്.  ഓഡിറ്റോറിയത്തിൽ ഇരുന്ന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്കെതിരെയാണ് ABVP പ്രവർത്തകര്‍ അക്രമം അ‍ഴിച്ചുവിട്ടത്.

കൂട്ടം ചേർന്നെത്തിയ ABVP പ്രവർത്തകർ വിദ്യാർത്ഥിനികളാട് ഓഡിറ്റോറിയം വിട്ടു പോകാൻ ആക്രോശിച്ചു.  കാരണം ചോദിച്ച ഒന്നാം വർഷ മൈക്രോ ബയോളജി വിദ്യാർത്ഥി അശ്വതിയുടെ തലക്ക് കസര കൊണ്ടിടക്കുകയും തുടർന്ന് റൂമിൽ പൂട്ടിയിടുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച നടന്ന കേരള യൂണിവേഴ്സിറ്റി മത്സരത്തിൽ കോളേജിലെ ടീമിന് സംഘർഷത്തെ തുടർന്ന് കോൽക്കളി കളിക്കാൻ പറ്റിയില്ല. അതിനു കാരണം ഈ വിദ്യാർത്ഥിനിയാണെന്ന് ആരോപിച്ചാണ് മർദ്ദനം.

കോളേജ് യൂണിയൻ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തില്ലെന്നു പറഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പും ഇതേ വിദ്യാർത്ഥിനിയെ ABVP പ്രവർത്തകർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.

ABVP യുടെ പരിപാടിക്ക് ഇറങ്ങിയില്ലെങ്കിൽ പെൺകുട്ടികളുടെ മുഖം മോർഫ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനികൾ പറയുന്നു. തന്നെ ബസ്റ്റാൻഡിലും വഴിയിലും Rടട പ്രവർത്തകർ പിന്തുടരുന്നതായും പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് സംഭവം നടക്കുന്ന സമയത്ത് കോളേജിന് പുറത്ത് RSS പ്രവർത്തകർ വളഞ്ഞിരുന്നു.  RSS പ്രാദേശിക ഘടകത്തിന്‍റെ അറിവും സമ്മതത്തോടെയുമായിരുന്ന എബിവിപിക്കാര്‍ തേർവാഴ്ച നടത്തിയത്.

പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ RSS സമ്മർദ്ദത്തിനു വഴങ്ങി അശ്വതിയെ കോളേജിൽ നിന്ന് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News