ജനനേന്ദ്രിയം മുറിച്ചത് ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ചേര്‍ന്ന്; ചികിത്സക്ക് ശേഷം എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ഗംഗേശാനന്ദ

കൊച്ചി: ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതല്ലെന്നും ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ചേര്‍ന്നാണ് ഛേദിച്ചതെന്നും ഗംഗേശാനന്ദ.

ചികിത്സക്ക് ശേഷം എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. കൊച്ചി സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായും ഗംഗേശാനന്ദ പറഞ്ഞു.

സംഭവം കഴിഞ്ഞ് 280 ദിവസങ്ങള്‍ക്ക് ശേഷമാണ് ശരിയായ രീതിയില്‍ ഒന്നു മൂത്രമൊഴിക്കാന്‍ കഴിഞ്ഞതെന്നായിരുന്നു സ്വാമി ഗംഗേശാനന്ദയുടെ ആദ്യപ്രതികരണം.

ജനനേന്ദ്രിയം സ്വയം മുറിച്ചതല്ല. വേദന സഹിക്കാന്‍ കഴിയാത്തതിനാല്‍ അങ്ങനെ പറയേണ്ടി വന്നതാണ്. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് തന്റെ ലിംഗം ഛേദിച്ചത്. താന്‍ സഹായിച്ചവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും ഗംഗേശാനന്ദ വെളിപ്പെടുത്തി.

തന്നെ തകര്‍ക്കാന്‍ ചില ഉന്നതര്‍ ശ്രമിക്കുന്നുണ്ട്. ചികിത്സ പൂര്‍ത്തിയായ ശേഷം എല്ലാ കാര്യങ്ങളും തുറന്ന് പറയുമെന്നും ഗംദേശാനന്ദ പറഞ്ഞു

കൊച്ചി സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുറിച്ച് മാറ്റപ്പെട്ട ലിംഗം പൂര്‍വസ്ഥിതിയിലാക്കിയത്. ഡോ.ആര്‍ വിജയന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയ പൂര്‍ണവിജയമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News