തീപ്പൊരിത്തിരക്കഥകള്‍; ആള്‍ക്കൂട്ട ഉത്സവങ്ങള്‍; ഓര്‍മ്മയില്‍ ടി ദാമോദരന്‍ മാഷ്; കാണാം കേരള എക്സ്പ്രസ്

മലയാള സിനിമയെ ആള്‍ക്കൂട്ട ഉത്സവങ്ങളാക്കിയ തിരക്കഥാകാരന്‍ ടി ദാമോദരന്‍ മാഷ് ഓര്‍മ്മയായിട്ട് ആറ് വര്‍ഷം. വാക്കുകളില്‍ വെടിമരുന്ന് നിറച്ച സംഭാഷണങ്ങളിലൂടെ ഒരു കാലഘട്ടത്തിന്‍റെ ശബ്ദമായിരുന്നു ദാമോദരന്‍ മാഷ് സിനിമയില്‍ കേള്‍പ്പിച്ചത്.

ജനപ്രിയ സിനിമകളെ ജനാധിപത്യ സിനിമകളായി പരിവര്‍ത്തിപ്പിച്ച എ‍ഴുത്തുകാരനാണ് അദ്ദേഹം. മമ്മൂട്ടിയുടെ വാക്കുകള്‍ കടമെടുത്താല്‍ മാഷ് മലയാള സിനിമയില്‍ സ്വന്തമായി പാത വെട്ടി അതിലൂടെ സഞ്ചരിച്ച എ‍ഴുത്തുകാരനുമാണ്.

“രാഷട്രീയ സിനിമകളും സാമൂഹ്യ വിമര്‍ശന സിനിമകളും കാരണം പലരും മാഷിനെതിരെ മുഖം തിരിച്ചെങ്കിലും മാഷ് അതൊന്നും കാര്യമാക്കിയിരുന്നില്ല. മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത എ‍ഴുത്തുകാരനാണ് അദ്ദേഹം; വ്യക്തിപരമായി എനിക്കും”- മമ്മൂട്ടി കേരള എക്സ്പ്രസില്‍ ടി ദാമോദരന്‍ മാഷെ ഇങ്ങനെ ഓര്‍ക്കുന്നു.

ടി ദാമോദരന്‍ മാഷിനെക്കുറിച്ചുള്ള കേരളാ എക്സ്പ്രസിന്‍ `തീരാത്ത തിരക്കഥ’ എപ്പിസോഡ് ഇവിടെ പൂര്‍ണ്ണമായും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News