റേഡിയോ ജോക്കിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഒരു സ്ത്രീയിലേക്കും. ദോഹ റേഡിയോവിൽ ജോലി ചെയ്യുമ്പോൾ രാജേഷിന് പരിചയമുണ്ടായിരുന്ന സ്ത്രീയുമായി ബന്ധപ്പെട്ടാണ് പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം.
രാജേഷ് സ്റ്റുഡിയോയില്‍ ആക്രമിക്കപ്പെടുന്നത് പുലര്‍ച്ചെ ഒന്നരമണിക്കാണ് . ക്വട്ടേഷന്‍ സംഘത്തിന്‍റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ ഈ സ്ത്രീയുമായി രാജേഷ് സംസാരിക്കുകയായിരുന്നുവെന്നാണ് സൂചന. രാജേഷിന്‍റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നു.
രാജേഷ് ഏതോ അപകടത്തില്‍പ്പെചട്ട കാര്യം ആദ്യം അടുത്ത സുഹൃത്തിനെ വിളിച്ചറിയിക്കുന്നത് ഈ സ്ത്രീയാണ്.
സ്ത്രീ രാജേഷിന്‍റെ മറ്റു സുഹൃത്തുക്കളുമായും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഗാനമേള കഴിഞ്ഞ് രാജേഷിന്‍റെ സ്റ്റുഡിയോയിലേക്ക് എത്തിക്കൊണ്ടിരുന്ന ടീമിനെ വിവരമറിയിച്ചതും ഈ സ്ത്രീയാണത്രേ.
ഇവര്‍ നല്‍കിയ വിവരത്തിന്‍രെ അടിസ്ഥാനത്തിലാണ് പെട്രോളിങ് സംഘം സ്റ്റുഡിയോയിലെത്തിയത്. ഭർതൃമതിയായ ഈ സ്ത്രീ ഇപ്പോഴും ദോഹയില്‍ത്തന്നെയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.
കൊടും വൈരാഗ്യം തീര്‍ക്കുന്ന രീതിയിലാണ് ഈ കൊലപാതകമെന്ന് ശരീരത്തിലേറ്റ മുറിവുകള്‍ തന്നെ വ്യക്തമാക്കുന്നു. 20 മുറിവുകള്‍.അതില്‍ രണ്ട് മുറിവുകള്‍ മരണകാരണമായി.
ഇടതുകൈപ്പത്തി പൂര്‍ണമായും അറ്റ്പോയിരുന്നു. രക്തം വാര്‍ന്നാണ് രാജേഷ് മരിച്ചത്. ഏതായാലും ഈ സ്ത്രീയെ ലൊക്കേറ്റ് ചെയ്യുന്നതോടെ യുവ ജോക്കിയുടെ മരണത്തിന്‍റെ ദുരൂഹതകള്‍ അഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here