മടവൂരിൽ കൊല ചെയ്യപ്പെട്ട റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിലാണ് ആക്രമണം നടന്ന ഘട്ടത്തിൽ രാജേഷ് ഒരു സ്ത്രീയുമായി മെബൈലിൽ സംസാരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്.രാജേഷിന്റെ മെബൈലും,വാട്ട്സ് അപ്പ് സന്ദേശങ്ങളും സൈബർ സെൽ വിശദമായി പരിശോധിച്ചു.
ഖത്തറിൽ ജോലി ചെയ്യുന്ന ഘട്ടത്തിൽ പരിചയപ്പെട്ട സ്ത്രീ സുഹൃത്തുമായാണ് രാജേഷ് സംസാരിച്ചിരുന്നത് എന്നാണ് പോലീസിന്റെ നിഗമനം ഇവർ ഇപ്പോഴും വിദേശത്താണ്. ആക്രമികപ്പെട്ടപ്പോൾ രാജേഷിന്റെ നിലവിളി കേട്ട ഇവർ ആക്രമണ വിവരം രാജേഷിന്റെ ചില സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു.
രാജേഷ് നിരന്തരം മെബൈലിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത് കുട്ടനെ വിശദമായി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു.സംഭവം നടന്ന സ്ഥലത്തിന് സമീപമുള്ള സി സി ക്യാമറകളിൽ നിന്നും നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here