ദിലീപിനെ ചതിച്ചത് മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും; ഗൂഢാലോചനയില്‍ രമ്യാ നമ്പീശന് പങ്ക്; പ്രതിഫലമായി മഞ്ജുവിന് ഫ്ളാറ്റും ഒടിയന്‍ സിനിമയില്‍ ചാന്‍സും; നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടിമാരായ മഞ്ജുവാര്യര്‍ക്കും നടി രമ്യാ നമ്പീശനുമെതിരെ വെളിപ്പെടുത്തലുമായി കേസിലെ പ്രതിയായ മാര്‍ട്ടിന്‍.

കേസില്‍ ദിലീപിനെ ചതിച്ചത് മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണെന്നും രമ്യാ നമ്പീശന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഇതിന് പ്രതിഫലമായി മഞ്ജുവിന് മുംബൈയില്‍ ഫഌറ്റും ഒടിയന്‍ സിനിമയില്‍ ചാന്‍സും കിട്ടിയെന്നും മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേസ് പരിഗണിക്കുന്നത് വിചാരണ കോടതി ഏപ്രില്‍ 11ലേക്ക് മാറ്റി.

കേസുമായി ബന്ധപ്പെട്ട ഏതൊക്കെ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാമെന്ന കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ഏതെങ്കിലും രേഖകള്‍ നല്‍കാനാവില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇതിനിടെ ഒന്നാം പ്രതി പള്‍സര്‍ സുനി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. സാക്ഷി വിസ്താരത്തിനു മുന്‍പ് ജാമ്യം പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ അടുത്ത മാസം 11 ന് പരിഗണിക്കും.

വിചാരണക്ക് വനിതാ ജഡ്ജി ഉള്‍പ്പടെ പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയും 11 ന് പരിഗണിക്കാനായി മാറ്റി.

പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള പ്രതികളെ കോടിയില്‍ ഹാജരാക്കിയെങ്കിലും ദിലീപ് അടക്കമുള്ള മറ്റ് പ്രതികള്‍ ഹാജരായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News