മുംബൈയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം ഗുജറാത്തിൽ കണ്ടെത്തി . ഗുജറാത്തിലെ നവ്സാരി റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
നഴ്സറി വിദ്യാർത്ഥിനിയായിരുന്ന അഞ്ജലി സരോജാണ് കൊല്ലപ്പെട്ടത്. ഒന്നാമത്തെ പ്ലാറ്റ്ഫോമിന് സമീപമുളള ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം .
മുംബെ നല്ലാസ്പൊരയില്‍ രക്ഷിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടിയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. രക്ഷിതാക്കളും സമീപ വാസികളും കുഞ്ഞിനെ കണ്ടെത്താനായി വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
അജ്ഞാതയായ വനിതയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർുകൾ. ഇത് സംബന്ധിച്ച് സമീപവാസികളായ ചില കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്.
സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റവാളിയുടേതെന്ന സംശയിക്കുന്നയാളിന്‍റെ ഛായാചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here