വിവാദങ്ങള്‍ അവസാനിക്കുന്നില്ല; ഓസ്ട്രേലിയന്‍ പരിശീലകസ്ഥാനം ലേമാന്‍ രാജിവെച്ചു

പന്തില്‍ കൃത്രിമം കാണിച്ച സംഭവം പുതിയ തലത്തിലേക്ക്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും കുറ്റവിമുകതനാക്കിയ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റ് പരിശീലകസ്ഥാനത്ത് അവസാനത്തേതാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു വര്‍ഷം വിലക്ക് നേരിടുന്ന സ്മിത്ത് നേരത്തെ പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്തെത്തിയതിനു പിന്നാലെയാണ് ലേമാന്‍റെ രാജി.

ആസ്‌ത്രേലിയയില്‍ തിരിച്ചെത്തിയ താരം മാധ്യമങ്ങള്‍ക്ക് മുന്നിലാണ് സ്മിത്ത് വികാരാധീനനായത്. എല്ലാ തെറ്റുകളും ഏറ്റെടുക്കുന്നുവെന്നും ജീവിതകാലം മുഴുവന്‍ പശ്ചാത്തപിക്കുമെന്നും കാലം തനിക്ക് മാപ്പുനല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് പറഞ്ഞു.

നേരത്തെ, മുന്‍ വൈസ് ക്യാപ്ടന്‍ ഡേവിഡ് വാര്‍ണറും മാപ്പ് പറഞ്ഞിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് മാപ്പ് പറയുന്നതായും വാര്‍ണര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. എനിക്ക് പറ്റിയ തെറ്റ് കാരണം ക്രിക്കറ്റിന് അപമാനം ഉണ്ടായിരിക്കുകയാണ്. ഞാന്‍ അത് അംഗീകരിക്കുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവ് സ്മത്തിനും ഡേവിഡ് വാര്‍ണറിനും ക്രിക്കറ്റ് ആസ്‌ത്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിവാദത്തില്‍ ഉള്‍പ്പെട്ട കാമറൂണ്‍ ബാന്‍കോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News