ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സാമ്പത്തിക അസ്ഥിരതയിലേയ്ക്ക് തള്ളി വിട്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ റവന്യൂ വിഹിത മാനദ്ധണ്ഡം.1971ലെ സെന്‍സസിന് പകരം 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് റവന്യൂ വിഹിതം നല്‍കും.
ജനസഖ്യ കുറവായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ട്ടം നേരിടേണ്ടി വരും.ബിജെപി ഭരിക്കുന്ന വടക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്ര വിഹിതം ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പക്ഷപാത നിലപാടിനെതിരെ ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ യോഗം ഏപ്രില്‍ 10ന് തിരുവനന്തപുരത്ത് ചേരും.
കേരളം,കര്‍ണ്ണാടക,തമിഴ്‌നാട്,ആന്ധ്ര,ഒറീസ എന്നീ ബിജെപി ഭരണമില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ക്കുന്ന നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.നികുതി വരുമാനം സംസ്ഥാനങ്ങള്‍ക്ക് വിഹിതം വയ്ക്കുന്നതിനുള്ള നിലവിലെ മാനദ്ണ്ഡം മാറ്റാന്‍ 15ആം ധനകാര്യ കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ജനസഖ്യാ അനുപാതത്തിലാണ് നികുതി മാറ്റുന്നത്.ഇതിന് 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയിരുന്നതെങ്കില്‍ ഇനി മുതല്‍ 2011ലെ സെന്‍സസ് മാനദണ്ഡമാക്കും.ഇത് വഴി മികച്ച വിദ്യാഭ്യാസത്തിലൂടേയും ആരോഗ്യ പദ്ധതികളിലൂടേയും ജനസഖ്യ നിയന്ത്രണം വരുത്തിയിട്ടുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കുറയും.
അതേ സമയം ബിജെപി ഭരിക്കുന്ന ബീഹാര്‍,ഉത്തര്‍പ്രദേശ്,രാജസ്ഥാന്‍,മധ്യപ്രദേശ് എന്നിവര്‍ക്ക് അധിക വരുമാനം ലഭിക്കും. കേരളത്തില്‍ ഒരാള്‍ക്ക് 12,600 രൂപയാണ് നികുതി വിഹിതം.ഇതില്‍ കേന്ദ്ര നല്‍കുന്നത് 6,900യിരം രൂപ മാത്രം. 5,700 രൂപയുടെ കുറവ്.
ഏകദേശം 3000 കോടി രൂപയുടെ നഷ്ട്ടമെങ്കിലും കേരളത്തിന് ഉണ്ടാകും. ഇത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഏസക് അറിയിച്ചു.സമാനമായ നഷ്ട്ടം നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുടെ യോഗം ഏപ്രില്‍ 10ന് തിരുവനന്തപുരത്ത് ചേരുമെന്ന് ഐസക്ക് അറിയിച്ചു.
ഒരാള്‍ക്ക് 7,200 രൂപ വിഹിതം മാത്രമുള്ള ബീഹാറിന് 23,200 രൂപ അധികമായി 30,400 രൂപ നല്‍കാന്‍ പുതിയ മാനദണ്ഡത്തിലൂടെ കേന്ദ്രത്തിന് കഴിയും.യു.പി,രാജസ്ഥാനും കുറഞ്ഞത് ഒരാള്‍ക്ക് 5000യിരം രൂപയുടെയെങ്കിലും നികുതി വരുമാനം കൂടും.
ജിഡിപി കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ നികുതി വിഹിതം നല്‍കുന്നതില്‍ നാലാം സ്ഥാനത്താണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. അതിനനുസരിച്ചുള്ള കേന്ദ്ര വിഹിതം ഇനി മുതല്‍ ലഭിക്കില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here