മകനെ മോചിപ്പിക്കാന്‍ ലക്ഷങ്ങളുമായി രണ്ടു ദിവസം അലഞ്ഞു; ഒടുവില്‍ കണ്ടെത്തിയത്, കഴുത്തറുത്ത മകന്റെ മൃതദേഹം; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

ന്യൂഡല്‍ഹി: മോചനദ്രവ്യം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി ദ്വാരകയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ആയുഷ് നൗതിയാലെന്ന 21 കാരനെയാണ് കഴുത്തറുത്ത നിലയില്‍ അഴുക്കു ചാലില്‍ കണ്ടെത്തിയത്. മോചന ദ്രവ്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കോളേജില്‍ നിന്നും തിരിച്ചു വരികയായിരുന്ന ആയുഷിനെ ആക്രമികള്‍ തട്ടിക്കൊണ്ടു പോയത്.

തലയ്ക്കു പരിക്കേറ്റ നിലയിലുള്ള ആയുഷിന്റെ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ ആയുഷിന്റെ മാതാപിതാക്കള്‍ക്ക് അയക്കുകയായിരുന്നു. 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

പൊലീസിനെ സമീപിച്ച രക്ഷിതാക്കള്‍ അക്രമികള്‍ക്കായി 10 ലക്ഷം രൂപ സംഘടിപ്പിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ ലഭ്യമായിരുന്നില്ല.

രണ്ടു ദിവസം ആക്രമികള്‍ക്കുള്ള മോചന തുകയുമായി മാതാപിതാക്കള്‍ അലഞ്ഞു. പിന്നീടാണ് അഴുക്കു ചാലില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. അക്രമികളെക്കുറിച്ചും തട്ടിക്കൊണ്ടു പോകലിനെക്കുറിച്ചും പൊലീസില്‍ അറിയിച്ചെങ്കിലും അവര്‍ ഒന്നും ചെയ്തില്ലെന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News