നീണ്ട ഏഴു വർഷത്തിനുശേഷം ചെങ്കോട്ടയിൽ നിന്ന് കൊല്ലത്തേക്ക് ട്രയിൻ ഗതാഗതം പുനരാരംഭിച്ചു

നീണ്ട ഏഴു വർഷത്തിനു ശേഷം ചെങ്കോട്ടയിൽ നിന്ന് കൊല്ലത്തേക്ക് ട്രയിൻ ഗതാഗതം പുനരാരംഭിച്ചു. പൈതൃക പാതയിലൂടെ ചെങ്കോട്ടയിൽ നിന്ന് രാവിലെ 6 ന് പുറപ്പെട്ട താമ്പരം എക്സ്പ്രസ്സ് ട്രയിനിന് സ്വീകരണം നൽകി.

ചെങ്കോട്ടയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് തുരങ്കങ്ങളും കണ്ണറപാലങളും താണ്ടി മലയാള ഭൂമിയിലേക്കെ് 7 വർഷത്തിനു ശേഷം ചൂളംവിളിച്ചെത്തിയ താമ്പരം എക്സ്പ്രസ്സിനെ വിവിധ സ്ഥലങ്ങളിൽ സ്വീകരിച്ചു.

കഴിഞ്ഞ 114 വർഷമായി മലയാള തമിഴ് ബന്ധത്തെ കൂട്ടിയിണക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന പൈതൃക ട്രയിൻ പാത കമ്മീഷൻ ചെയ്യപ്പെട്ടതോടെ ഇനി തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് 112 കിലോമീറ്റർ കുറച്ച് സഞ്ചരിച്ചാൽ മതി മൂന്ന് മണിക്കൂർ ലാഭവുമുണ്ട്.

തെന്മല ആര്യങ്കാവ് പഞ്ചായത്തുകളും പുനലൂർ കൊട്ടാരകര നഗരസഭകളും കൊല്ലം കോർപ്പറേഷനും റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും സിപിഐഎം ഉൾപ്പടെയുള്ള പാർട്ടികളും പ്രത്യേകം സ്വീകരണം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here