സുനാമിയില്‍ തകര്‍ന്നടിഞ്ഞ നഗരത്തിന് സൂപ്പര്‍ ടൈഫൂണ്‍ ഭീഷണി; 40 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തില്‍; 33 അടി ഉയരത്തില്‍ വെള്ളപ്പൊക്കത്തിന് സാധ്യത

അതിശക്തമായ കൊടുങ്കാറ്റ് സൂപ്പർ ടൈഫൂൺ ജപ്പാനിലെത്തുകയാണെങ്കില്‍ 2015നേതിനെക്കാള്‍ കനത്ത ദുരന്തമുണ്ടാകുമെന്ന് സര്‍വെ. 1.37 കോടി ജനസംഖ്യയുള്ളടോക്കിയോവിലെ 40 ലക്ഷത്തോളം ജനങ്ങളെ ടൈഫൂണ്‍ ബാധിക്കും.

സെന്‍ട്രല്‍ ടോക്കിയോയില്‍ 33 അടി ഉയരത്തിലായിരിക്കും വെള്ളം കയറുകയെന്ന് ടോക്കിയോവിലെ പ്രാദേശിക ഭരണകൂടം നടത്തിയ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ സെൻട്രൽ ടോക്കിയോയുടെ 212 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശവും വെള്ളത്തിന്നടിയിലാകുമെന്നും സർവേ പറയുന്നു.

നഗരത്തിലെ കച്ചവട–വിനോദ കേന്ദ്രങ്ങളെയും റയിൽവേ ലൈനുകളെയും തകിടം മറിക്കുന്നതായിരിക്കും വെള്ളപ്പൊക്കം. ടോക്കിയോവിനു കിഴക്കുഭാഗത്ത് ഒരാഴ്ചയോളം വെള്ളപ്പൊക്കം തുടരാനാണ് സാധ്യത. ടോക്കിയോ തുറമുഖത്തു നിന്നുള്ള വെള്ളം സമീപനദികളിലൂടെ എത്തുമ്പോഴാണ് ഈ പ്രശ്നം.

കൊടുങ്കാറ്റിനെത്തുടർന്ന് തിരമാലകൾ ഉയരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ വിലയിരുത്താനായി നടത്തിയ സർവേയുടെ റിപ്പോര്‍ട്ട് ഇതാദ്യമായാണ് പുറത്തുവിടുന്നത്. കനത്ത ദുരന്തത്തിന് സധ്യതയുണ്ടെന്ന് കണ്ടതോടെ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ഭരണാധികാരികള്‍. പുനരധിവാസ നടപടികൾക്കും അധികൃതര്‍ രൂപംനല്‍കിക്ക‍ഴിഞ്ഞു.

കൊടുങ്കാറ്റുകൾ പതിവായ ജപ്പാനിൽ ഇതിനെത്തുടർന്നുണ്ടാകുന്ന മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വൻനാശനഷ്ടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. 2015ലെ കനത്ത വെള്ളപ്പൊക്കം ജപ്പാനിലെ 30 ലക്ഷത്തോളം ആളുകളെ ബാധിച്ചിരുന്നു. 2011ല്‍ ഭൂകമ്പത്തിലും സുനാമിയിലുമായി 22,000 ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here