യുവാവിനും കുടുംബത്തിനും ആര്‍ എസ് എസുകാരുടെ ക്രൂരമര്‍ദ്ദനം. നേമം വാർഡ് കൗണ്‍സിലര്‍ എം ആര്‍ ഗോപന്‍റെ മകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് മർദ്ദനമേറ്റവര്‍.
നിലമ്പൂരിലേക്ക് കുടുംബസമേതം യാത്ര ചെയ്യാനായി തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഷമീറും ഭാര്യയും കുട്ടികളും. റെയിൽവേ പൊലീസ് നോക്കി നിൽക്കെ ട്രെയിനിൽഒരു സംഘം ആളുകള്‍ കയറി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. തന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിജിത്തിനെ വിവാഹത്തിനായി സഹായിച്ചു എന്നും ഷമീറാണ് ഇവരെ ഒളിപ്പിച്ചതെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം
സ്ത്രീ എന്ന പരിഗണന നൽകാതെ മോശം വാക്കുകള്‍ ഉപയോഗിച്ച് വളരെ ക്രൂരമായ രീതിയിലാണ് തന്നോട് പെരുമാറിയതെന്ന് ഷമീറിന്‍റെ ഭാര്യ സജിന പറയുന്നു.
നേമം വാർഡ് കൗണ്‍സിലര്‍ എം ആര്‍ ഗോപന്‍റെ മകന്‍ വിവേക് ഗോപന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘമാളുകളാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് ഷമീര്‍ പറയുന്നു. ഷമീറും ഭാര്യയും ഇപ്പോള്‍ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here