എന്റെ അച്ഛന്‍ ഒരു ഓട്ടോഡ്രൈവറാണ്; വീടിനടുത്തു ഒരു ചടങ്ങു നടന്നാല്‍ ഞങ്ങളെ പലപ്പോഴും വിളിക്കാറില്ലായിരുന്നു; വൈറലായി ആന്റണി വര്‍ഗീസിന്റെ വാക്കുകള്‍

അങ്കമാലി ഡയറീസിലെ പെപ്പെ, സ്വന്തന്ത്ര്യം അര്‍ദ്ധരാത്രിയിലെ ജേക്കബ്. അങ്ങനെ പെട്ടന്നൊന്നും ഈ രണ്ടു കഥാപാത്രങ്ങളെയും സിനിമാ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയില്ല. ഈ രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പുത്തന്‍ താരോദയമാണ് ആന്റണി വര്‍ഗീസ്. സിനിമയില്‍ എത്തിയ ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ ആന്റണി പറഞ്ഞ വാക്കുകളാണിപ്പോള്‍ വൈറലാകുന്നത്.

ആന്റണിയുടെ വാക്കുകള്‍

”എന്റെ അപ്പുപ്പന്‍ ഒരു എല്ലു പൊടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന സാധാരക്കാരനാണ്. അമ്മുമ്മ പാടത്തു പണിക്ക് പോയിരുന്ന ഒരാളാണ്. അച്ഛന്‍ ഓട്ടോഡ്രൈവറും ആണ്. സിനിമ പുറത്തിറങ്ങിയിട്ടു അവരെയെല്ലാം കൊണ്ട് ഇന്റര്‍നാഷണല്‍ ടൂര്‍ പോകാന്‍ കഴിഞ്ഞു.

അപ്പൂപ്പനൊക്കെ ഒരുപാട് സന്തോഷമായി, ദുബൈയില്‍ വച്ച് ചേര്‍ത്ത് പിടിച്ചു പറഞ്ഞു ഒരുപാട് അഭിമാനമുണ്ട് നിന്നെ ഓര്‍ത്തെന്നു ഞാന്‍ ഇന്നും പഴയ പോലെ തന്നെയാണ് ഒരു ഡിയോ ഉണ്ട് അതും ഓടിച്ചു ജംഗ്ഷനില്‍ പോയൊക്കെ ചായ കുടിക്കാറുണ്ട്.

ഫുട്ബാള്‍ കളിയ്ക്കാന്‍ പോകാറുണ്ട്. പിന്നെ ഒരു മാറ്റം എന്നുപറഞ്ഞാല്‍ പണ്ടൊക്കെ വീടിനടുത്തു ഒരു ചടങ്ങു നടന്നാല്‍ ഞങ്ങളെ അങ്ങനെ വിളിക്കാറില്ല. ചിലപ്പോ എന്റെ അച്ഛന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആയതു കൊണ്ടായിരിക്കും, ‘അമ്മ എന്നോട് അന്നൊക്കെ ചോദിക്കും നമ്മള്‍ സാധാരണക്കാര്‍ ആയതു കൊണ്ടാകും വിളിക്കാതതു എന്ന്. പക്ഷെ ഇപ്പോള്‍ പത്തു പതിനഞ്ചു കിലോമീറ്റര്‍ ദൂരെ നിന്നൊക്കെ ആളുകള്‍ കല്യാണവും മാമോദീസയും വീട്ടില്‍ വന്നു വിളിക്കാറുണ്ട് ‘ആന്റണിയുടെ ഈ വാക്കുകള്‍ വൈറലാവുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News