ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ സംഘപരിവാര്‍ തന്നെ; അറസ്റ്റിലായ നവീന്‍ കുമാര്‍ സനാതന്‍ സന്‍സ്ഥയുടെ സജീവപ്രവര്‍ത്തകനെന്ന് സ്ഥിരീകരണം; കൊലയാളികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും നവീന്‍

ബംഗളൂരു: പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍ കെടി നവീന്‍ കുമാര്‍ സനാതന്‍ സന്‍സ്ഥയുടെയും ഹിന്ദു ജനജാഗരണ്‍ സമിതിയുടേയും യോഗങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളെന്ന് സ്ഥിരീകരണം.

കര്‍ണാടകയിലെ മദ്ദൂര്‍, ബംഗളൂരു, ഗോവയിലെ പോണ്ട എന്നിവിടങ്ങളിലായി കഴിഞ്ഞ അഞ്ച് വര്‍ഷമായി നടന്ന യോഗങ്ങളില്‍ നവീന്‍ സജീവമായി പങ്കെടുത്തിരുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചു.

ഗൗരി ലങ്കേഷ് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയാണ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. സനാതന്‍ സന്‍സ്ഥയുമായും ഹിന്ദു ജനജാഗരണ്‍ സമിതിയുമായും നവീനുള്ള ബന്ധമാണ് പൊലീസ് അന്വേഷിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 12നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഹിന്ദു യുവ സേനയുടേയും സജീവ പ്രവര്‍ത്തകനാണിയാള്‍ എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷിനെ വധിക്കാനുള്ള ആസൂത്രണത്തിലും കൊലയാളികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും നവീനാണെന്ന് പൊലീസ് പറയുന്നു.

സംഭവത്തിനു പിന്നില്‍ സനാതന്‍ സന്‍സ്ഥയാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധത്തിലും സനാതന്‍ സന്‍സ്ഥയാണെന്ന് നേരത്തെ വ്യക്തമായിരുന്നു.

2017ല്‍ വിവിധയിടങ്ങളിലായി നടന്ന സന്‍സ്ഥയുടെ യോഗങ്ങളില്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിനുള്ള ചര്‍ച്ചകളായിരുന്നു പ്രധാനമായും നടന്നിരുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News