സംഘപരിവാർ ബന്ധം പരസ്യമാക്കി കീഴാറ്റൂരിൽ ബൈപാസ് വിരുദ്ധ സമരം നടത്തുന്ന വയൽക്കിളികൾ. വയൽക്കിളികളുടെ സമരപ്പന്തൽ ബി ജെ പി പരിപാടിക്കായി വിട്ടു നൽകി. സംഘപരിവാർ നേതാക്കൾക്കൊപ്പം വേദി പങ്കിട്ട വയൽക്കിളി നേതാക്കൾ ബി ജെ പി യുടെ ഭൂമി വന്ദനത്തിലും പങ്കെടുത്തു.
ബി ജെ പി പതാക കയ്യിലേന്തിയും ബി ജെ പി എന്നെഴുതിയ തൊപ്പി ധരിച്ചും കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരക്കാർ രാഷ്ട്രീയ കൂറ് പരസ്യമായി പ്രഖ്യാപിച്ചു. കീഴാറ്റൂർ വയലിൽ കെട്ടിയ വയൽക്കിളികളുടെ സമര പന്തൽ ബി ജെ പി പരിപാടിക്കായി വിട്ടു നൽകി.
ബി ജെ പി നേതാക്കൾക്കൊപ്പം വേദി പങ്കിട്ട സുരേഷ് കീഴാറ്റൂർ പരിസ്ഥിതി വിഷയങ്ങൾ മറന്ന് സി പി ഐ എമ്മിന് എതിരെ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന് കയ്യടിച്ചു. സംഘപരിവാറിന്റെ ഭൂമി വന്ദനം ഉൾപ്പെടെയുള്ള പരിപാടികളിലും വായൽക്കിളി നേതാക്കൾ സജീവമായി പങ്കെടുത്തു. കേരളത്തിൽ സി പി ഐ എമ്മിനെ ഇല്ലാതാക്കും എന്നതായിരുന്നു പ്രതിഷേധം ഉദ്ഘടനം ചെയ്ത ബി ജെ പി ദേശീയ സെക്രെട്ടറി രാഹുൽ സിൻഹയുടെ പ്രഖ്യാപനം.
വയൽക്കിളികളുടെ സംഘപരിവാർ ബന്ധത്തിനെതിരെ സമരത്തെ പിന്തുണയ്ക്കുന്നവരുടെ ഇടയിൽ തന്നെ എതിർപ്പ് ഉയർന്നു കഴിഞ്ഞു. സുരേഷ് കീഴാറ്റൂർ രാഷ്ട്രീയ നേട്ടത്തിനായി ബൈപാസ് വിരുദ്ധ സമരത്തെ ഉപയോഗിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here