റേഡിയോ ജോക്കി രാജേഷിനെ വധിച്ച കേസിൽ രണ്ടു പേർ പോലീസ് പിടിയിലായി. കൊല്ലം ഓച്ചിറ സ്വദേശികളായ യാസിം അബൂബക്കർ, നിഖിൽ എന്നിവരാണ് പിടിയിലായത്.
മുഖ്യ പ്രതി സ്വാലിഹ് ബിൽ ജമാലിന്റെ അനുയായികളാണ് പിടിയിലായ രണ്ടു പേരും. ക്വട്ടേഷൻ നൽകിയത് ഖത്തറിലെ രാജേഷിന്റെ കാമുകിയുടെ ഭർത്താവ് അബ്ദുൾ സത്താറാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ ജിംനേഷ്യത്തിലെ പരിശീലകനാണ് കൊല ആസൂത്രണം ചെയ്ത സ്വാലിഹ് ബിൽ ജമാൽ എന്ന അലിഭായ്. ക്വാട്ടേഷൻ പണം സത്താർ അയച്ചു നൽകിയത് യാസിമിന്റെ അക്കൗണ്ടിലെക്കാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here