കുറ്റസമ്മതം നടത്തി ഫേസ്ബുക്ക്; കേംബ്രിജ് അനലിറ്റിക്ക ഒന്‍പതു കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തി; കണക്കുകള്‍ വെളിപ്പെടുത്തി സക്കര്‍ബര്‍ഗ്

കേംബ്രിജ് അനലിറ്റിക്ക വഴി ഏകദേശം ഒന്‍പതു കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ഫെയ്‌സ്ബുക്. മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. യൂറോപ്യന്‍ സ്വകാര്യത നിയമത്തിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും എല്ലാ ഫെയ്‌സ്ബുക് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

ചോര്‍ച്ചാവിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സക്കര്‍ബര്‍ഗ് ഈ മാസം പതിനൊന്നിന് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകും. തനിക്കു പകരം ഫെയ്‌സ്ബുക്കിന്റെ മറ്റൊരു പ്രതിനിധിയെയായിരിക്കും സമിതിക്കു മുന്‍പാകെ അയയ്ക്കുകയെന്നു നേരത്തേ സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

എന്നാല്‍ ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം സംജാതമായതോടെയാണു മനംമാറ്റം.

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നു യുഎസ് ആരോപിച്ച റഷ്യന്‍ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് അക്കൗണ്ടുകളും പേജുകളും ഫെയ്‌സ്ബുക് നിരോധിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാജ രാഷ്ട്രീയ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനാണു നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News