തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ പുതിയ ട്വിസ്റ്റ്. കൊലപാതകത്തില്‍ പങ്കില്ലെന്ന് വിശദീകരിച്ച് ഖത്തറിലെ മലയാളി വ്യവസായി അബ്ദുള്‍ സത്താര്‍ രംഗത്തെത്തി.
ഓച്ചിറ സ്വദേശി സത്താര്‍ ഖത്തറിലെ സ്വകാര്യ എഫ്എം റേഡിയോയിലാണ് തന്റെ നിലപാടുകള്‍ വിശദീകരിച്ചത്. രാജേഷിനെ കൊല്ലാന്‍ മടവൂരിലെത്തിയ സാലിഹ് ഇപ്പോള്‍ ഖത്തറിലുണ്ടെന്ന് സത്താര്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നു. തന്റെ ജിമ്മിലെ ജീവനക്കാരനായ സാലിഹിനെ താന്‍ ഇന്നും കണ്ടിരുന്നുവെന്നാണ് സത്താര്‍ വെളിപ്പെടുത്തി.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
‘വായില്‍ നാക്കുണ്ടെങ്കില്‍ ആരേയും കുറ്റക്കാരനാക്കാം. തന്റെ മുന്‍ഭാര്യയുമായി രാജേഷിന് ബന്ധമുണ്ട്. നമുക്കൊരു ഡൗട്ട് തോന്നി. ബന്ധം വേണ്ടെന്ന് വച്ചു. പിന്നീട് അതിന് പിറകേ പോയിട്ടില്ല. ഞാന്‍ കൊലപാതകം ചെയ്താല്‍ മക്കള്‍ എവിടെ പോകും. എത്രകാലം മക്കളെ സഹോദരിമാര്‍ നോക്കും. ജനിച്ചാല്‍ ഒരുവട്ടമേ മരണമുള്ളൂ. ആരേയും പേടിയില്ല’.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് സത്താര്‍ പറയുന്നുണ്ട്. അറിയാത്ത ബിസിനസില്‍ കൈവച്ചപ്പോള്‍ ബിസിനസ് തകര്‍ന്നു. പാര്‍ലര്‍ തുടങ്ങിയപ്പോള്‍ കടമായി. ലോണ്‍ എടുത്താണ് പാര്‍ലര്‍ തുടങ്ങിയത്.
‘നാല് ലക്ഷം റിയാല്‍ കടമുണ്ട്. ട്രാവല്‍ ബാനുമുണ്ട്. അവള്‍ക്കും ട്രാവല്‍ ബാനുണ്ട്. കമ്പനിയുടെ പാര്‍ട്ണറായിരുന്നതിനാല്‍ സിഗ്‌നേച്ചര്‍ അഥോറിട്ടിയും അവരായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ട്രാവല്‍ ബാനുള്ളത്.’
രാജേഷിന്റെ കൊലയുമായി ബന്ധപ്പെട്ട് കേരളാ പൊലീസ് തന്നെയോ സ്വാലിഹെന്ന അലിഭായിയോ വിളിച്ചിട്ടില്ലെന്നും സത്താര്‍ പറയുന്നു.
‘എനിക്ക് ഇവിടെ നിന്ന് പോണമെങ്കില്‍ നാല് ലക്ഷം റിയാല്‍ വേണം. ഈ പണം കൊടുത്ത് കേസ് ഒഴിവാക്കിയാലേ ഇവിടെ നിന്ന് പോകാന്‍ പറ്റൂ. ഇത്തരത്തിലുള്ള ഞാന്‍ എങ്ങനെ ക്വട്ടേഷന്‍ കൊടുക്കും. അതു ചെയ്താല്‍ മക്കള്‍ക്കാണ് പേരുദോഷം. ഞാന്‍ അത് ചെയ്താല്‍ ജീവിതകാലം മുഴുവന്‍ മക്കളാണ് അനുഭവിക്കുന്നത്.’-സത്താര്‍ പറഞ്ഞുനിര്‍ത്തുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here