കൃഷ്ണമൃഗ വേട്ടകേസ്; സല്‍മാന്‍ ഇന്നും ജയിലില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല

കൃഷ്ണ മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജോധ്പുര്‍ സെഷന്‍സ് കോടതി കേസ് വിധി പറയാനായി നാളത്തേയ്ക്ക് മാറ്റി.

കഴിഞ്ഞ ദിവസം കേസില്‍ വിധി പറഞ്ഞ ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.

51 പേജുള്ള ജാമ്യാപേക്ഷയാണ് സല്‍മാന്‍ ഖാന്‍ ജോധ്പുര്‍ സെഷന്‍സ് കോടതി ഫയല്‍ ചെയ്തിരുന്നത്. ജാമ്യാപേക്ഷ വാദം പൂര്‍ത്തിയായ കോടതി കേസ് വിധി പറയാനായി നാളത്തേയ്ക്ക് മാറ്റി.

കൃഷ്ണ മൃഗത്തെ ആരാധിക്കുന്ന ബിഷ്‌ണോയ് സമുദായക്കാര്‍ മറ്റു കേസുകളുമായി ബന്ധപ്പെട്ട് ജോധ്പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതുകൊണ്ട് താന്‍ സുരക്ഷിതനല്ലെന്ന് സല്‍മാന്‍ ഖാന്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടി. സല്‍മാനുവേണ്ടി ഹാജരായ അഭിഭാഷകനെതിരെയും കഴിഞ്ഞ ദിവസം ഭീഷണി ഉണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സുരക്ഷയുടെ ഭാഗമായി ജയിലിനു പുറത്തും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഖാന്‍ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ അരഡസനോളം ബോളിവുഡ് ചിത്രങ്ങള്‍ പ്രതിസന്ധിയിലാവും.

റേസ്-3യും ഭാരതും അടക്കമുളള ചിത്രങ്ങളും ചില ടെലിവിഷന്‍ ഷോകളും മുടങ്ങുന്നതോടെ 1000 കോടിയോളം രൂപയുടെ പ്രതിസന്ധി വിനോദവ്യവസായത്തിലുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സിനിമാ താരങ്ങളായ സെയ്ഫ് അലിഖാന്‍, സൊനാലി ബിന്ദ്ര, തബു, നീലം ഖോത്താലി എന്നിവരെ വെറുതെവിട്ടിരുന്നു.

16 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവും ലൗ ജിഹാദിന്റെ പേരില്‍ യുവാവിനെ ചുട്ടുകൊന്ന കേസിലെ പ്രതിയായ ശംഭുലാലും ഇതേ കോടതിയിലാണ് ശിക്ഷ അനുഭവിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here