മുന്‍ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് രാജേഷിന്‍റെ ഖത്തറിലെ പെണ്‍സുഹൃത്തും നൃത്താധ്യാപികയിലൂടെ പുറത്ത് വരുന്നത്.
കൊലപാതകത്തിന്‍റെ സൂത്രധാരനെന്ന് കേരള പൊലീസ്കരുതുന്ന സ്വാലിഹ് ബിൽ ജമാലിനും മുന്‍ ഭര്‍ത്താവിനും രാജേഷിന്‍റെ കൊലപാതകത്തിൽ പങ്കില്ലെന്ന് വിശ്വസിക്കുന്നതായി ഇവര്‍ വെളിപ്പെടുത്തി.
സ്വാലിഹ് വിദ്യാഭ്യാസമുള്ള നല്ല സ്വഭാവക്കാരനാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു, ഒപ്പം രാജേഷിനേയും നാട്ടിൽ നിന്നും ഖത്തറിൽ വീണ്ടുമെത്തിക്കാന്‍ അഹമ്മദ് കബീർ എന്ന വ്യക്തി ശ്രമിച്ചിരുന്നു എന്ന നിർണായക വിവരവും പെണ്‍സുഹൃത്ത് വെളിപ്പെടുത്തി.
ഇതിനായി നിരവധി തവണ കബീർ രാജേഷിന് ഖത്തറിൽ ജോലി വാഗാധാനം നൽകിയെങ്കിലും രാജേഷ് അത് നിരസിച്ചുവെന്നും ഇവര്‍ പറഞ്ഞു. കൊലപാതകം നടന്ന സമയത്ത് താന്‍ രാജേഷുമായി സംസാരിച്ചിരുന്നു എന്നും ആ ഭീകര നിമിഷത്തിന്‍റെ നടക്കുക്കം മാറാന്‍ ദിവസങ്ങള്‍ വേണ്ടി വന്നെന്നും ഇവര്‍ വ്യക്തമാക്കി.
എന്നെ കൊല്ലരുതേ എന്നും ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാജേഷ് കരഞ്ഞ് യാചിച്ച ശബ്ദം കേട്ടു എന്നും ഇതിന് ശേഷമാണ് താന്‍ ആദ്യം രാജേഷിന്‍റെ അച്ഛനെ വിളിച്ചതും, പിന്നീട് സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ചതെന്നും ഇവര്‍ വ്യക്തമാക്കി.
രാജേഷുമായി നല്ല സൗഹൃമായിരുന്നു എന്നും ഇതിനെ അവിഹിതമായി ചിലര്‍ ചിത്രീകരിച്ചുവെന്നും ഇതാണ് കുടുംബ ബന്ധം വേർപെടുന്നതിനുള്ള കാരണമെന്നും നൃത്താധ്യാപിക വ്യസനത്തോടെ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here