ഏറ്റുമാനൂരിൽ ഉറങ്ങിക്കിടന്ന വീട്ടമ്മ വെട്ടേറ്റു മരിച്ചു. പേരൂർ പൂവത്തുംമൂടിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഓലിക്കൽ മാത്യുവിന്റെ ഭാര്യ മേരി മാത്യുവാണു കൊല്ലപ്പെട്ടത്.
കൊലപാതകവുമായി ബന്ധപ്പെട്ടു ഭർത്താവ് മാത്യു ദേവസ്യയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച്ച പുലർച്ചെ മൂന്നു മണിയോടെയാണു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. ഇടുക്കി സ്വദേശികളായ മാത്യുവും മേരിയും മകൾക്കും മരുമകനൊപ്പമാണ് പേരൂരിൽ താമസിച്ചിരുന്നത്.
ഇവർ കുടുംബമായി താമസിക്കാൻ എത്തിയിട്ടു ഏറെക്കാലമാകാത്തതിനാൽ അയൽവാസികളുമായി അധികം ബന്ധം പുലർത്തിയിരുന്നില്ല. മാത്യു മിക്കസമയത്തും പുറത്തേക്കിറങ്ങാതെ വീടിനുള്ളിൽ തന്നെയാണു കഴിഞ്ഞിരുന്നത്.
മാത്യു മാനസികവൈകല്യമുള്ളയാളാണെന്നു ഭാര്യയും മകളും പറഞ്ഞിരുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഏറ്റുമാനൂർ പോലീസ് വെളിപ്പെടുത്തി.
മേരിക്കൊപ്പം കിടന്നുറങ്ങിയ കൊച്ചുമകനും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകം നടന്ന വീട്ടിൽ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here