കൊല്ലം: രാജ്യത്ത് നടപ്പാവുന്നത് ചൂഷാണാധിഷ്ഠിത തൊഴിൽ നിയമങ്ങളാണെന്ന് ബി.എം.എസ അഖിലേന്ത്യാ പ്രസിഡൻറ് സജി നാരായണൻ. തൊഴിലാളികൾക്ക് ഗുണകമരായ നിയമങ്ങൾ ഒന്നൊന്നൊയി ഇല്ലതാവുന്നു. രാജ്യത്തെ തൊഴിൽമേഖല അസ്വസ്ഥതയിലൂടെയാണ് കടന്നുേപാവുന്നത്.
ബി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെൻറിെൻറ അധികാരങ്ങൾ കൂടി ബ്യൂറോക്രാറ്റുകൾക്ക് നൽകിയാണ് പുതിയ തൊഴിൽ ഭേദഗതികൾ വരുന്നത്.
ക്ലാർക്ക് വിചാരിച്ചാൽ നോട്ടിഫിക്കേഷൻ വഴി നിയമങ്ങൾ മാറ്റാമെന്നുവന്നിരിക്കുന്നു. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത് വർധിക്കുകയാണ്. പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു.
ഏതു സർക്കാർ വന്നാലും പ്രത്യേക കോക്കസിെൻറ പിടിയിലമരുകയാണ്. അതിൽ നിന്ന് പുറത്തുകടക്കാനാവുന്നില്ല. കാട്ടിലെ മൃഗങ്ങൾക്ക് പ്രത്യേക നിയമമില്ല. അവിടെ കയ്യൂക്കുള്ളവരാണ് കാര്യക്കാർ. മുമ്പ് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ് വിറ്റഴിച്ചിരുന്നത്.
ഇപ്പോൾ ലാഭത്തിലുള്ളവയും വിൽക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയം മാറ്റിവച്ച് തൊഴിലാളി സംഘടനകൾ ഒരുമിച്ചു നിന്നാൽ ഒരു സർക്കാറിനും അവഗണിക്കാനാവില്ല. തൊഴിൽ മേഖലയിലെ പ്രശ്നങ്ങളിൽ തീരുമാനമുണ്ടാക്കാനായില്ലെങ്കിൽ സമരത്തിലേക്ക് േപാവുമെന്ന് കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതൃത്വം തൊഴിലാളി യൂനിയനുകളെ നിയന്ത്രിക്കുന്നത് അപകടകരമാണ്. ഏത് സർക്കാറായാലും തൊഴിലാളികളുടെ പക്ഷത്ത് നിൽക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ബി.എം.എസ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here