ഇന്ത്യയിലാദ്യമായി മസ്തിഷ്ക മരണത്തെ സംബന്ധിച്ച മാർഗ്ഗരേഖയിറക്കുന്ന ആദ്യ സ്ഥാനമായി കേരളം . ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.
പുതിയ മാർഗ്ഗരേഖയനുസരിച്ച് ഒരു സർക്കാർ ഡോക്ടറടക്കം നാല് ഡോക്ടര്മാരടങ്ങുന്ന പാനലായിരിക്കും മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കുക. സ്വയം ശ്വസിക്കാനോ ഇനി ജീവിതത്തിലേക്ക് മടങ്ങി വരാനോ കഴിയാത്ത സ്ഥിതി രോഗിക്കുണ്ടായാൽ ഈ പാനലായിരിക്കും മസ്തിഷ്ക മരണം സംബന്ധിച്ച തീരുമാനം എടുക്കുക.
രോഗിക്ക് സ്വയം ശ്വാസമെടുക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്ന പരിശോധന ആറ് മണിക്കൂർ ഇടവിട്ട് സർക്കാർ ഡോക്ടറുടെ സാനിധ്യത്തിൽ നടത്തണമെന്നാണ് രേഖയിലെ പ്രധാന നിർദ്ദേശം.
ഇത് മെഡിക്കൽ രേഖയായി ആശുപത്രിയിൽ സൂക്ഷിക്കുകയും വേണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here