പത്തനംതിട്ടയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; മൃതദേഹത്തില്‍ തലയും കാലും കൈപ്പത്തിയും മാത്രം

പത്തനംതിട്ട: പത്തനംതിട്ട കൊക്കാത്തോട്ടിലെ വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കൊക്കാത്തോട് അപ്പൂപ്പന്‍തോട് കിടങ്ങില്‍ കിഴക്കേതില്‍ രവി (43)യാണ് മരിച്ചത്.

രവിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കഴിഞ്ഞദിവസം ലഭിച്ചത്. മൃതദേഹത്തില്‍ തലയും കാലും കൈപ്പത്തിയും മാത്രമാണ് അവശേഷിച്ചിരുന്നത്. ബാക്കി ഭാഗങ്ങള്‍ കടുവ ഭക്ഷണമാക്കിയതായി വനം അധികൃതര്‍ അറിയിച്ചു.

സ്ഥലത്തെത്തി പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധര്‍ കടുവയുടെ കാല്‍പ്പാടുകളും രോമവും കണ്ടെത്തി.

കോന്നി നടുവത്തുംമൂഴി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. പൊന്നാമ്പൂ ശേഖരിക്കാന്‍ വനത്തില്‍ പോയതായിരുന്നു രവി. ഈ സമയത്ത് കടുവ ആക്രമിച്ചതാകാം എന്നാണ് സൂചന.

മൃതദേഹഭാഗങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടാകാറുണ്ടെങ്കിലും കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുന്നത് ആദ്യമായാണ്. ഇതോടെ നാട്ടുകാരും ഭീതിയിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News