പട്ടാമ്പി വാടാനംകുറിശ്ശിയിലെ ശരത് വിഷ്ണുവിന് സ്നേഹക്കൂടൊരുങ്ങി. ജീവിത പ്രതിസന്ധികളെ അതിജീവിച്ച് എംബിബിഎസെന്ന സ്വപ്നത്തിലേക്ക് നടന്നുകയറുന്ന ശരത്തിന് സിപിഐഎമ്മിന്‍റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ച് നല്‍കിയത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.ജീവിത പ്രതിസന്ധികള്‍ക്കെതിരെയുള്ള പോരാട്ടമാണ് ശരത് വിഷ്ണുവിന്‍റെ ജീവിതം.
പരിമിതികളെ അതിജീവിച്ച് 2016ലെ എന്‍ട്രന്‍സ് പരീക്ഷയില്‍ പതിനാലാം റാങ്ക് നേടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പഠിക്കുന്ന ശരത്തിന് മഴ നനയാത്ത, ചോര്‍ന്നൊലിക്കാത്ത വീട് സ്വപ്നം മാത്രമായിരുന്നു.
ആ സ്വപ്നം പൂവണിയാന്‍ ശരത്തിന്‍റെ കൈപിടിച്ച് കൂടെ നിന്നത് പട്ടാന്പി വാടാനംകുറിശ്ശിയിലെ സിപിഐഎം പ്രവര്‍ത്തകരാണ്.
ശരത്തിന്‍റെ ജീവിതസാഹചര്യം മനസ്സിലാക്കി രണ്ട് വര്‍ഷം കൊണ്ടാണ് സിപിഐഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശരത്തിന് വീടൊരുക്കിയത്.
വാടാനംകുറിശ്ശിയിലെ നാട്ടുകാര്‍ ഒത്തുകൂടിയ ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വപ്നഭവനത്തിന്‍റെ താക്കോല്‍ ശരത്തിന്‍റെ കുടുംബത്തിന് കൈമാറി.
നാട്ടുകാരുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പാല്‍വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു ശരത്തിന്‍റെ കുടുംബത്തിന്‍റെ ഏക വരുമാനം. നാട്ടുകാരുടെയും നിരവധി സംഘടനകളുടെയും സഹായത്തോടെയാണ് എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശരത്തിന്‍റെ പഠനം മുന്നോട്ട് പോവുന്നത്.
പ്ലാസ്റ്റിക് മേഞ്ഞ ഒറ്റമുറിക്കൂരയില്‍ നിന്ന് ഡോക്ടറാകാന്‍ മോഹിച്ച ശരത് പുതിയ വീട്ടിലേക്ക് തന്‍റെ മോഹം പൂവണിഞ്ഞ് തിരിച്ചുവരുന്നത് കാണാൻ കാത്തിരിക്കുകയാണ് നാട്ടുകാരും കുടുംബാഗംങ്ങളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here