ദളിതുകൾക്ക് നേരെ നരനായാട്ടു നടത്തുന്ന സംഘപരിവാറിനെതിരായ ജനരോഷം; വ‍ഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവര്‍ക്കൊരു ഓര്‍മ്മപ്പെടുത്തല്‍

പ്രമുഖ സാഹിത്യകാരന്‍ അശോകന്‍ ചരുവിലിന്‍റെ കുറിപ്പ്

ഇന്ന് നടക്കുന്ന ഹർത്താലും നാളെ സി.പി.ഐ.എമ്മിന്റെ നേതൃത്തത്തിൽ നടക്കാനിരിക്കുന്ന ബഹുജന പ്രക്ഷോഭവും രാജ്യം നേരിടുന്ന ഒരു ജീവൽ പ്രശ്നത്തെ മുൻനിർത്തിയുള്ളതാണ്. ദളിതുകൾക്ക് നേരെ നരനായാട്ടു നടത്തുന്ന സംഘപരിവാറിനെതിരെ ജനരോഷം ഉയരുക എന്നതാണ് അത് ലക്ഷ്യമാക്കുന്നത്.

ഈ ലക്ഷ്യം സാധ്യമാകരുത് എന്ന ലക്ഷ്യത്തോടെ ചില ഗൂഡ ശ്രമങ്ങൾ ഇന്നലെയും ഇന്നുമായി നടന്നു എന്നു മറക്കരുത്. ഹർത്താലിന്റെ യഥാർത്ഥ മുദ്രാവാക്യം മറച്ചു പിടിക്കാനും സംഘപരിവാറിനെതിരായ ജനരോഷത്തെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങൾ നടന്നു.

ഹർത്താലിൽ നുഴഞ്ഞു കയറി അക്രമങ്ങൾ നടത്തി പോലീസ് നടപടി ക്ഷണിച്ചു വരുത്താനായിരുന്നു നീക്കം. അതിലൂടെ ദളിത് രോഷത്തെ സംസ്ഥാന സർക്കാരിനും ഇടതുപക്ഷത്തിനും എതിരാക്കി മാറ്റി ആർ.എസ്.എസിനെ രക്ഷിക്കുക. അതിന്റെ സൂചനയാണ് ശ്രി.എം.ഗീതാനന്ദന്റെ “തീവെക്കും” എന്ന പ്രസ്ഥാവന.

ഹർത്താലിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന വൻ മാധ്യമങ്ങൾ ഒന്നുപോലും അതിന്റെ സംഘപരിവാർ വിരുദ്ധ മുദ്രാവാക്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നു പോലുമില്ല എന്നതിൽ നിന്ന് ഈ ഗൂഡ നീക്കത്തിൽ അവർക്കും പങ്കുണ്ടെന്ന് വ്യക്തമാവുന്നു.

പ്രതിസന്ധിയിൽ നിന്ന് സംഘപരിവാറിനെ രക്ഷിക്കാൻ കരാറെടുത്തിരിക്കുന്ന ഒറ്റുകാരെ തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്തി, ജനാധിപത്യപരമായ സമാധാനത്തോടെ ഹർത്താലിനെ പിന്തുണച്ചു വിജയിപ്പിച്ച കേരളത്തിലെ അധസ്ഥിത ജനതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here