തന്തയ്ക്ക് പിറന്നവരുണ്ടെങ്കില്‍ എന്‍റെ കടയടപ്പിക്കെടായെന്ന് സംഘിയുടെ വെല്ലുവിളി; സമരക്കാര്‍ വന്നപ്പോള്‍ കണ്ടം വഴി ഓടി; ഇപ്പോ ഇതാണ് അവസ്ഥ

പന്തളം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് തെറിവിളിച്ചും വെല്ലുവിലിച്ചും ഫേസ്ബുക്ക് ലൈവ് ചെയ്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കട തുറന്നത്. സമരാനുകൂലികള്‍ വെല്ലുവിളി ഏറ്റെടുത്ത് കടയടപ്പിക്കാനെത്തിയപ്പോള്‍ സാഷ്ടാംഗം പ്രണമിച്ച് പൊലീസില്‍ അഭയം തേടുകയായിരുന്നു.

കുളനട ടൗണിലുള്ള സ്റ്റുഡിയോ തുറന്ന് അതിന് മുന്നില്‍ നിന്നാണ് ശ്രീജിത്ത് ഫേസ്ബുക്ക് ലൈവ് ആരംഭിച്ചത്. ഹര്‍ത്താല്‍ അനുകൂലികളെ തെറി വിളിച്ചും ചങ്കുറപ്പുണ്ടെങ്കില്‍ കടയടപ്പിക്കാന്‍ വെല്ലുവിളിച്ചും ശ്രീജിത്തിന്റെ ലൈവ് പൊടിപൊടിച്ചു.

‘ഏതാണ്ടൊക്കെയാ ഒണ്ടാക്കാന്‍ വന്ന കുറേ പാഴ്ജന്മങ്ങള്‍ അവിടെ നില്‍ക്കുന്നുണ്ട്. കുറേ വിവരം കെട്ട തെമ്മാടികള്‍ അവിടെ നിന്ന് എന്തൊക്കെയോ കാട്ടുമെന്ന് പറയുന്നുണ്ട്. ഏതെങ്കിലും ഒരു ഹൈന്ദവന്റെ ഒരു വാഹനം ഇവര് തടയുകയോ അക്രമിക്കുകയോ ചെയ്താല്‍ കുളനട ഗ്രാമപഞ്ചായത്തിന്റെ പരിധിവിട്ട് ഇവന്മാര്‍ മര്യാദക്ക് നടന്ന് പോവില്ല. നട്ടെല്ലുള്ളവന്‍മാര്‍ ഇങ്ങോട്ട് വാ. പച്ചക്ക് പറയുകയാണ്. എന്റെ കട അടപ്പിക്കാന്‍ വന്നാല്‍ മുട്ട് കാല് തല്ലിയൊടിക്കും. അതിപ്പോ കേ.ഡി.പിയുടെ സംസ്ഥാന പ്രസിഡന്റല്ല, ഇന്നലെ വെല്ലുവിളിച്ച ഗീതാനന്ദനോ പ്രാക്കാനമോ, ഏതവളായാലും.’ ശ്രീജിത്ത് ഫേസ്ബുക്കിലൂടെ നടത്തിയ വെല്ലുവിളി അങ്ങനെ തുടരും.

വീഡിയോ പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തി. നില്‍ക്കകള്ളിയില്ലാതെ പൊലീസിനെ വിളിച്ച് രക്ഷ തേടുകയായിരുന്നു ശ്രീജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News