ദളിത് സംഘടനകൾ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടത്തിയ ഹർത്താലിനെ വെല്ലുവിളിച്ച് കടതുറന്ന് ഒടുവിൽ പ്രതിഷേധത്തെ തുടർന്ന് കടയടക്കേണ്ടി വന്ന ആർഎസ്‌എസ് പ്രവർത്തകൻ ശ്രീജിത്ത് പന്തളത്തിനുള്ള ട്രോൾ പൊങ്കാല അവസാനിക്കുന്നില്ല.
ഇന്നലെ ശ്രീജിത്തും പന്തളം എസ് ഐ യുടെ ഷൂസുമായിരുന്നു ട്രോളുകള്‍ക്കാധാരമെങ്കില്‍ ഇപ്പോള്‍ ശ്രീജിത്തിന്‍റെ കടയുടെ പേരാണ് വിഷയം. അമൃതയെന്നായിരുന്നു സ്റ്റുഡിയോയുടെ പേര്.
തനിക്ക് മറ്റൊരു പേരും കിട്ടിയില്ലേയെന്ന ചോദ്യം അമൃതയെന്ന് പേരുള്ള പെണ്‍കുട്ടികള്‍ ഉന്നയിക്കുന്നതാണ് പുതിയ ട്രോള്‍ കാഴ്ച.
ഒരു ഹിന്ദുവിന്റെയും കടയടപ്പിക്കാൻ ദളിത് സംഘടനകൾക്കാവില്ലെന്നും ഹിന്ദുവിനെതിരെ എന്തെങ്കിലും ചെയ്‌താൽ അവരുടെ മുട്ടുകാല് തല്ലിയൊടിക്കുമെന്നുമായിരുന്നു ഫേസ്‌ബുക്കിലൂടെയുള്ള ശ്രീജിത്തിന്റെ വെല്ലുവിളി.
എന്നാൽ പ്രതിഷേധത്തെ തുടർന്ന് സ്റ്റുഡിയോ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. ഇതോടെ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസ പാത്രമായി മാറിയിരിക്കുകയാണ് ശ്രീജിത്ത് പന്തളം എന്ന ആർഎസ്‌എസ് സൈബർ പ്രചാരകൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here