രാജ്യം അപകടകരമായ അവസ്ഥയിലേക്ക്; പള്ളിയിലേക്ക് പടക്കവും കാവിക്കൊടിയും വലിച്ചെറിഞ്ഞു; വെട്ടിവീ‍ഴ്ത്താന്‍ പുറത്ത് കൊടുവാളുമായി ഹിന്ദുത്വവാദികള്‍; നിഷ്ക്രീയരായി പൊലീസ്; വീഡിയോ പുറത്ത്

ദില്ലി: പള്ളിയിലേയ്ക്ക് പടക്കം വലിച്ചെറിഞ്ഞും പള്ളിക്ക് പുറത്ത് വാളുയര്‍ത്തിയും ഡല്‍ഹിയില്‍ ഹിന്ദുത്വ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ഈസ്റ്റ് ഡല്‍ഹിയിലെ പള്ളിയിലേയ്ക്കാണ് ഒരു സംഘം അക്രമികളെത്തി വര്‍ഗീയ ലഹളയ്ക്കുള്ള ശ്രമം നടത്തിയത്.

ബജറംഗ്‌ ശക്തി റാലി എന്ന പേരിലാണ് പള്ളിക്ക് മുന്നിലൂടെ ഇവര്‍ റാലി നടത്തിയത്. ഇതിന്റെ വീഡിയോ ഫേസ്‌ബുക്ക് ലൈവായി ഇടുകയും ചെയ്തു. കയ്യില്‍ വാളും ആയുധങ്ങളുമേന്തിയ സംഘം പള്ളിക്ക് പുറത്തുകൂടി മുസ്ലീം വിരുദ്ധ മുദ്രാവാക്യം വിളിച്ചായിരുന്നു മുന്നോട്ട് നീങ്ങിയത്. കഴുത്തറുത്ത് ജീവന്‍ നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ഏത് മുല്ലമാരും രാം രാം എന്ന് ജപിച്ചുകൊള്ളും എന്നുപറഞ്ഞ് ആയുധങ്ങളുമേന്തി ഗുണ്ടകള്‍ പള്ളിക്കുപുറത്ത് ആക്രോശിച്ചു

10 ജഗ്വാര്‍ മോട്ടോര്‍ ബൈക്കുകളിലായിട്ടായിരുന്നു ഇവരുടെ റാലി. രണ്ട് പൊലീസ് ജിപ്സിയില്‍ പൊലീസുകാര്‍ റാലിക്ക് അകമ്പടിയായി പോകുകയും ചെയ്തിരുന്നു. സംഭവത്തില്‍ പള്ളിയിലെ ഇമാം പരാതി നല്‍കിയെങ്കിലും സംഭവത്തിന്റെ വീഡിയോ പോലും പുറത്തെത്തിയിട്ടും

ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. കാവിക്കൊടി പള്ളിക്കകത്തേക്ക് വലിച്ചെറിയും ചെയ്തു. ഏപ്രില്‍ ഒന്നിന് ഇത്തരത്തില്‍ ബൈക്ക് റാലി നടന്നെന്നും ഈസ്റ്റ് ഡല്‍ഹിയിലേയും ഷഹ്ദറയിലേയും നാല് പള്ളികള്‍ക്ക് നേരെ അന്ന് അക്രമം നടന്നെന്നും ജനതാ കാ റിപ്പോര്‍ട്ടറാണ് വാര്‍ത്ത നല്‍കിയത്‌.മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് ഓഫീസറായ രാജീവ് ത്യാഗിയാണ് സംഭവത്തിന്റെ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

മധുവിഹാറില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി ആനന്ദ് വിഹാര്‍ കൗണ്‍സിലറും ബി.ജെ.പി നേതാവുമായി ഗുഞ്ചന്‍ ഗുപ്തയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. എന്നാല്‍ പള്ളിക്ക് മുന്‍പിലുണ്ടായ പ്രകോപനപരമായ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതില്‍ തെറ്റായി ഒന്നും ഇല്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News