സ്വയം കത്തുകയും മറ്റുളവര്‍ക്ക് പ്രകാശം ചൊരിയുകയും ചെയ്യുന്ന ടിഫാനി ബ്രാര്‍; കണ്ണുകളില്‍ കത്തിക്കാളുന്ന ഇരുട്ടുമായി പിറന്നുവിണിട്ടും നിരവധിപേര്‍ക്ക് വ‍ഴിവിളക്കായതിന് ഫീനിക്സ് പുരസ്കാരം

ശാരീരിക വെല്ലുവിളികളെ കാറ്റില്‍പറത്തി വിജയം പിടിച്ചെടുത്തവര്‍ക്കുള്ള കൈരളി പിപ്പീള്‍ ടിവിയുടെ ഫീനിക്സ് പുരസ്കാരവേദിയിലെ താരമായിരുന്നു ടിഫാനി ബ്രാര്‍.

വനിതാവിഭാഗം ഫീനിക്‌സ് പുരസ്‌കാരമാണ് ടിഫാനിയെ തേടിയെത്തിയത്.  സ്വയം കത്തുകയും മറ്റുളവര്‍ക്ക് പ്രകാശം ചൊരിയുകയും ചെയ്യുന്ന ചിലരുണ്ട് നമുക്കിടയില്‍ .ടിഫാനി ബ്രാര്‍ അത്തരത്തിലൊരു പ്രകാശനാളമാണ്.

കണ്ണുകളില്‍ കത്തിക്കാളുന്ന ഇരുട്ടുമായി പിറന്ന നിരവധിപേര്‍ക്ക് വഴിവിളക്കായ ടിഫാനിയെ പുരസ്‌കാരം നല്‍കി ആദരിക്കുന്നതിലൂടെ ഈ പുരസ്‌കാരത്തിന്റെ മൂല്യവും ഉയരുകയായിരുന്നു. മലയാളത്തിന്‍റെ മഹാനടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയില്‍ നിന്നാണ് ടിഫാനി പുരസ്കാരമേറ്റുവാങ്ങിയത്.

ടിഫാനിയെ കൂടുതല്‍ അറിയാം

വൈകുന്നേരം ആറ് മണിക്ക് കൊണ്ടൂര്‍ ബാക്ക് വാട്ടര്‍ റിസോര്‍ട്ടില്‍ ആരംഭിച്ച ഫിനിക്‌സ് പുരസ്‌കാരവിതരണ ചടങ്ങ്  മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൈരളി ടി വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രഭാഷണം നടത്തി.

പ്രമുഖ ചലച്ചിത്ര താരം നെടുമുടി വേണു മുഖ്യാതിഥിയായെത്തി. സി എഫ് തോമസ് എം എല്‍ എ, കൈരളി ടി വി ഡയറക്ടറന്മാരായ എം എം മോനായി, ടി ആര്‍ അജയന്‍ എ കെ മൂസ മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ജീവിതത്തില്‍ മഹാവിജയം നേടി മറ്റുള്ളവര്‍ക്ക് ആവേശമായി മാറിയ മഹത് വ്യക്തികളെയാണ് ഫിനിക്‌സ് അവാര്‍ഡിലൂടെ കൈരളി ആദരിച്ചത്.

വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച അംഗ പരിമിതരായ സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്‍മാര്‍ എന്നിവരില്‍ നിന്നും തെരഞ്ഞെടുത്ത മൂന്നു പേര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.

ചലച്ചിത്ര താരവും നര്‍ത്തകിയുമായ സുധാ ചന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മാദ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

പുരസ്കാരവിതരണം വെള്ളി‍യാ‍ഴ്ച (13 – 4 – 18) രാത്രി 9 മണിക്ക് കൈരളി പീപ്പിള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here