ഒടുവില്‍ മോദിയും പറഞ്ഞു; രാജ്യത്തിന് അപമാനം; പക്ഷെ പേര് പറയില്ലെന്ന് വാശി; മോദി മൗനം വെടിഞ്ഞത് ഗത്യന്തരമില്ലാതെ

കത്വ സംഭവത്തില്‍ രാജ്യത്താകമാനമുയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി നരേന്ദ്രമോദി. രാജ്യം ഞെട്ടിയ സംഭവത്തിന്‍റെ വാര്‍ത്ത പുറത്തുവന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷം മോദി വിഷയത്തില്‍ പ്രതികരിച്ചു.

രാജ്യത്തിനാകെ നാണക്കേടാണ് സംഭവമെന്ന് മോദി അഭിപ്രായപ്പെട്ടു. എന്ത് വിലകൊടുത്തും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മോദി പറഞ്ഞു. എന്നാല്‍ സംഭവങ്ങളുടെ പേര് പരാമര്‍ശിക്കാതെയാണ് മോദി പ്രതികരിച്ചത്.

രണ്ട് ദിവസമായി രാജ്യം ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നാണ് മോദി പറഞ്ഞത്.

മോദിയുടെ മൗനത്തിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി രംഗത്തെത്തിയത്. കശ്മീരിലെ കത്വ മേഖലയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന്‍റെ കുറ്റപത്രം പുറത്തുവന്നത് ഇന്നലെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News