കത്വയില്‍ മാത്രമല്ല മോദിയുടെ നാട്ടിലും കുഞ്ഞുങ്ങള്‍ക്ക് രക്ഷയില്ല; ഗുജറാത്തില്‍ പതിനൊന്നുകാരിയെ എട്ട് ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു; കുഞ്ഞുശരീരത്തില്‍ എണ്‍പതിലധികം മുറിവുകള്‍; മൃതദേഹം ലഭിച്ചത് മാലിന്യകൂമ്പാരത്തില്‍ നിന്ന്

അഹമ്മദാബാദ്: കശ്മീരിലെ കത്വ മേഖലയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന്‍റെ വേദനയിലാണ് രാജ്യം. എന്നാല്‍ കൊടുംപാതകങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകുന്നില്ല.

കത്വയിലെ പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നതിന് സമാനമായ കൊടുംപീഡനത്തിന്‍റെയും കൊലപാതകത്തിന്‍റെയും ഞെട്ടിക്കുന്ന പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മോദിയുടെ സ്വന്തം ഗുജറാത്തില്‍ പതിനൊന്ന് വയസുകാരി കൊടുംപീഡനത്തിനിരയായി കൊലചെയ്യപ്പെട്ടു.

എട്ടുദിവസം ആരുമറിയാതെ പൂട്ടിയിട്ടാണ് പതിനൊന്നുകാരിയെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.  കുട്ടിയുടെ മൃതശരീരം മാലിന്യകൂമ്പാരത്തില്‍ നിന്ന് ലഭിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.

കുട്ടിയുടെ മരണം ഉറപ്പാക്കിയ ശേഷം കൊലപാതകികള്‍ മാലിന്യകൂമ്പാരത്തില്‍ ശരീരം ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. സൂറത്തിലെ പാണ്ഡേശ്വര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിലണ് നാടിനെ നടുക്കിയ സംഭവം.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടുക്കുന്ന കാര്യങ്ങളാണുള്ളത്. ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായ പതിനൊന്നുകാരിയുടെ ശരീരത്തില്‍ 80 മുറിവുകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

തിരിച്ചറിയാനാകാത്ത വിധത്തിലാണ് ശരീരം കണ്ടുകിട്ടിയത്. അതുകൊണ്ടുതന്നെ കുട്ടിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും എത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റക്കാരെ സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News