അടങ്ങാതെ അഗ്നിയായി രാജ്യമാകെ ആളിപടർന്ന് ആസിഫ.കത്വാ കൂട്ടമാനഭംഗത്തിനെതിരെ രാജ്യമാകെ പ്രതിഷേധം തുടരുകയാണ്.മാനവീയം കൂട്ടായ്മയുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.വി എസ് അച്ചുതാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.
രാജ്യം ഒരുമിച്ച് കണ്ണീർ വാർക്കേണ്ട നാളുകളിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഒരു മകളെ നഷ്ടപെടുന്നതിന്‍റെ വേദന നരേന്ദ്രമോദിക്ക് മനസിലാകില്ലന്നും വി എസ് പറഞ്ഞു. എട്ടുവയസുകാരി ആസിഫയെ കൂട്ടമാനഭംഗപ്പെടുത്തികൊന്ന ഇന്ത്യ എന്ന മഹാരാജ്യത്തിനു മുന്നിൽ തലകുനിച്ച് നിൽക്കാതെ ആസിഭക്ക് നീതിലഭിക്കാൻ ശിരസുയർത്തി പ്രതിഷേധിക്കുകയാണ് ഇന്ത്യലെ ജനങ്ങൾ.
നാടെങ്ങും പ്രതിഷേധ കൂട്ടായ്മകൾ.തിരുവനന്തപുരത്ത് മാനവീയം കൂട്ടായ്മയുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.വി എസ് അച്ചുതാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.
രാജ്യം ഒരുമിച്ച് കണ്ണീർ വാർക്കേണ്ട നാളുകളിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഒരു മകളെ നഷ്ടപെടുന്നതിന്‍റെ വേദന നരേന്ദ്രമോദിക്ക് മനസിലാകില്ലന്നും വി എസ് പറഞ്ഞു.ഇത്തരം അവതാരങ്ങളെ ന്യായീകരിക്കാൻ ഇവിടെയും ആർ എസ് എസുകാർ ഉണ്ടായി എന്നത് നമ്മുടെ കൂടെ നാണക്കേടായി മാറി എന്നും വിഎസ് പറഞ്ഞു.
ജസ്റ്റിസ് ഫോർ ആസിഫ എന്ന പ്ളക്കാഡുകൾ ഉയർത്തി പിടിച്ച് മ്യൂസിയത്തെത്തിയവർ മെഴുകുതിരി തെളിയിച്ച് കത്വയിലെ എട്ടുവയസുകാരിക്ക് സംഭവിച്ച ക്രൂരതക്കെതിരെ പ്രതിഷേധമറിയിച്ചു. തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിൽ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here