ക്രൂരതയുടെ തലപൊക്കി വീണ്ടും സംഘപരിവാര്‍; കത്വ പെണ്‍കുട്ടിക്ക് നീതി തേടി രംഗത്തെത്തിയ കരീന കപൂറിന് നേരെ ക്രൂരമായ സൈബര്‍ ആക്രമണം

കത്വയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിനകത്ത് വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഘപരിവാറുകള്‍ വീണ്ടും ക്രൂരതയുടെ തലപൊക്കുന്നു. സോഷ്യല്‍ മീഡിയയില്‍ കത്വ പെണ്‍കുട്ടിയ്ക്ക് നീതി തേടി രംഗത്തെത്തുന്നവരുന്നവരെയെല്ലാം ആക്രമിച്ച് തോല്‍പ്പിക്കാനാണ് സംഘപരിവാറിന്‍റെ നീക്കം.

തെറിവിളിച്ചും അസഭ്യം പ്രയോഗിച്ചും നീതിക്കായി നിലകൊള്ളുന്നവരെയെല്ലാം ആക്രമിക്കുന്നതിനൊപ്പം കൊലയാളികളെ ന്യായീകരിക്കാനും കൊണ്ടുപിടിച്ചുള്ള ശ്രമമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സംഘി ആക്രമണം ശക്തമാണ്.

ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്ക് പോലും രക്ഷയില്ല. കത്വ പെണ്‍കുട്ടിയ്ക്ക് നീതി തേടി രംഗത്തെത്തിയ കരീന കപൂറിനെതിരെ രൂക്ഷ ആക്രമണമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയിച്ചുവിട്ടിരിക്കുന്നത്.

മുസ്ലിം മതവിഭാഗത്തില്‍ പെട്ട ഒരാളെ വിവാഹം ക‍ഴിച്ച നീ ഇവിടെ അഭിപ്രായം പറയേണ്ടതില്ലെന്നാണ് ചില സംഘികളുടെ പക്ഷം. കരീനയുടെ ഫേസ്ബുക്ക്, ടിറ്റര്‍, ഇന്‍സറ്റഗ്രാം, അക്കൗണ്ടുകളിലെല്ലാം സംഘികളുടെ ആക്രമണം രൂക്ഷമാണ്.

സംഘികളുടെ മോശം കമന്‍റുകള്‍ക്കെതിരെ രൂക്ഷപ്രതികരണവുമനായി ബോളിവുഡ് താരം സ്വര ഭാസ്‌കറടക്കം നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കരീനയ്ക്ക് ഏവരും പിന്തുണപ്രഖ്യാപിക്കണമെന്നും സംഘപരിവാറിന്‍റെ ആക്രമണത്തിന്‍റെ ലക്ഷ്യം വേറെയാണെന്നും സ്വര പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel