പെണ്‍കുട്ടികള്‍ ബലാത്സംഗത്തിരയാകുമ്പോള്‍ നിശാക്ലബുകള്‍ ഉദ്ഘാടനം ചെയ്ത് ബിജെപി എംപിമാരുടെ ആഘോഷം; സാക്ഷി മഹാരാജും വിവാദത്തില്‍

പൊതു ഇടങ്ങളിലെ കമിതാക്കളുടെ പരസ്യ പ്രകടനങ്ങള്‍ ബലാത്സംഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പറഞ്ഞുനടന്ന ഉന്നാവിലെ ബി ജെ പി എം പി സാക്ഷി മഹാരാജ് ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവില്‍ നിശാക്ലബും ബാറും ഉദ്ഘാടനം ചെയ്തു.

ബി ജെ പി എം എല്‍ എ കുല്‍ദീപ് സിങ്ങ് സെങ്കര്‍ ഉള്‍പ്പെട്ട പീഡനക്കേസ് കത്തിനില്‍ക്കെയാണ് സാക്ഷി മഹാരാജ് നിശാക്ലബ് ഉദ്ഘാടനം ചെയ്തത്. ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ രജ്ജന്‍ സിങ്ങിന്‍റെ മരുമകന്‍റേതാണ് വിവാദ നിശാക്ലബ്.

അലിഗഞ്ച് മേഖലയില്‍ ജീത്ത് പ്ലാസയില്‍ ‘ലെറ്റസ് മീറ്റ്’ എന്ന നിശാക്ലബ്ബാണ് റിബണ്‍ മുറിച്ച് സാക്ഷി മഹാരാജ് ഉദ്ഘാടനം ചെയ്തത്.

യാത്രയ്ക്കിടെ കാറിലും ബൈക്കിലും ഇരുന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നവരെ ജയിലിലടയ്ക്കണമെന്ന് സാക്ഷി മഹാരാജ് ആവശ്യപ്പെട്ടിരുന്നു. മാനഭംഗക്കേസില്‍ ജയിലിലായ ദേരാസച്ചാ സൗദ മേധാവി ഗുര്‍മീതിനെയും സാക്ഷമ മഹാരാജ് പിന്തുണച്ചിരുന്നു.

നിശാ ക്ലബ് ഉദ്ഘാടനം വിവാദമാമയതോടെ രജ്ജന്‍ സിങ്ങിനെതിരെ ബി ജെ പി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ് സാക്ഷി മഹാരാജ്. റസ്റ്റോറന്‍റ് ഉദ്ഘാടനത്തിനെന്ന പേരില്‍ തന്നെ വിളിച്ച് ചതിച്ചുവെന്നാണ് സാക്ഷി മഹാരാജിന്‍റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News