യുവതിയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സഹോദരന് അയച്ചുകൊടുത്തു; അമ്പതിനായിരം രൂപ നല്‍കിയില്ലെങ്കില്‍ ഇനിയും പീഡിപ്പിക്കുമെന്ന് മുന്നറിയിപ്പ്

കത്വ ഉന്നോവ വിഷയങ്ങള്‍ ലോകമാകെ ചര്‍ച്ചയാകുമ്പോ‍ഴും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് കുറവില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൊടും ക്രൂരത നടമാടുന്നത്.

യോഗിയുടെ യുപിയില്‍ നിന്നും പുറത്തുവന്ന പുതിയ വാര്‍ത്ത രാജ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. യുവതിയെ സീലിങ് ഫാനില്‍ കെട്ടിയിട്ട ശേഷം ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. മാത്രമല്ല ക്രൂരമായ മര്‍ദ്ദനത്തിന്‍റെ മു‍ഴുവന്‍ ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തി യുവതിയുടെ സഹോദരന് അയച്ചുകൊടുക്കുകയും ചെയ്തു.

സ്ത്രീധനത്തിന്‍റെ പേരിലാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ ക്രൂരത നടമാടിയത്. ബെല്‍റ്റുകൊണ്ടായിരുന്നു മര്‍ദ്ദനം. സ്ത്രീധനമായി  50,000 രൂപ കൂടി നല്‍കിയില്ലെങ്കില്‍ സഹോദരി ഇനിയും പീഡനം അനുഭവിക്കുമെന്ന മുന്നറിയിപ്പും ഭര്‍ത്താവ് വീഡിയോ അയച്ചതിനൊപ്പം അറിയിച്ചു.

ഭര്‍ത്താവിന്‍റെ അതിക്രമത്തില്‍ ബോധരഹിതയായ യുവതി ചികിത്സയിലാണ്. സംഭവം വിവാദമായതോടെ യോഗിയുടെ പൊലീസ് ഭര്‍ത്താവിനും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന നിരോധന നിയമം പ്രകാരം കേസെടുത്തു.

എന്നാല്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവിലാണെന്ന വിശദീകരണമാണ് പൊലീസില്‍ നിന്ന ലഭിക്കുന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News