കത്വവ കൂട്ടമാനഭംഗത്തിന്റെ മുറിവുണങ്ങും മുന്‍പ് ഉത്തര്‍പ്രദേശില്‍ പീഢനങ്ങള്‍ തുടര്‍കഥകളാവുന്നു. ഉത്തര്‍പ്രദേശിലെ ഏത്വായില്‍ രണ്ട് സഹോദരിമാരുടെ മൃതദേഹം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
ഏട്ട ജില്ലയില്‍ എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനു ശേഷം ശ്വാസംമുട്ടിച്ച് കൊല്ലുകയും ചെയ്തു. അതേസമയം കത്വാ ബലാത്സംഗ കേസിലെ പ്രതികളെ പിന്തുണച്ചതിനെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന മന്ത്രി ലാല്‍ സിംഗിന് അനുയായികള്‍ സ്വീകരണം നല്‍കി.
ഏട്ട ജില്ലയിലെ കോട്‌വാലിയില ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം അയല്‍ഗ്രാമത്തില്‍ നിന്നും എത്തിയതായിരുന്നു പെണ്‍കുട്ടി. പുലര്‍ച്ചെ 1.30 ഓടെയാണ് ക്രൂരകൃത്യം നടന്നത്.
കുട്ടിയെ മാതാപിതാക്കളുടെ പക്കല്‍ നിന്നും തട്ടിയെടുത്ത സോനു കുട്ടിയെ അടുത്തുള്ള നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കേസിലെ പ്രതിയായ പതിനെട്ടുകാരന്‍ സോനുവിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
കുട്ടിയെ അന്വേഷിച്ച് ആളുകള്‍ എത്തുമ്പോള്‍ കുട്ടിയുടെ മൃതദേഹത്തിന് സമീപം മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു സോനു. കൂടാതെ ഉത്തര്‍പ്രദേശിലെ ഏത്വായില്‍ രണ്ട് സഹോദരിമാരുടെ മൃതദേഹം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം കത്വാ ബലാത്സംഗ കേസില്‍ രാജിവെച്ച മന്ത്രി ലാല്‍ സിംഗിന് അനുയായികള്‍ ജമ്മുകാശ്മീരില്‍ സ്വീകരണം നല്‍കി. ജമ്മു കാശ്മീരില്‍ നിന്ന് കത്വായിലേക്ക് മുന്‍ മന്ത്രി ലാല്‍ സിംഗ് റോഡ് ഷോയും സംഘടിപ്പിച്ചു.
കേസിലെ പ്രതികള്‍ ആവശ്യപ്പെട്ടപ്പോലെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും, ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലാത്തതുകൊണ്ട് സിബിഐ അന്വേഷണം വേണമെന്നും റാലിയില്‍ പങ്കെടുത്ത അനുയായികള്‍ ആവശ്യപ്പെട്ടു.
പ്രതികളെ അനുകൂലിക്കുന്ന ഹിന്ദു ഏക്താ മഞ്ചിലെ പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തിരുന്നു. ക്ത്വാ പീഡനകേസിന് തൊട്ട് പിന്നാലെ നിരവധി കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയുന്നത്. ഗുജറാത്തിലെ സൂറത്തില്‍ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കുട്ടിയുടെ ശരീരത്തില്‍ 84 മുറിവുകളുമൂണ്ടായിരുന്നു.
ഹരിയാനയിലെ റോഹ്തക്കിലെ അഴുക്കുചാലില്‍ ഒരു ബാലികയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here