ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു. സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി.
അജീന്ദർ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്.
ആദിവാസി മേഖലയായ അമർപുരിലാണ് സംഭവം. കാട്ടിൽ വിറക് ശേഖരിക്കാൻ പോയ അജീന്ദറിനെ ഗുരുതര പരിക്കുകളോടെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നിൽ സംഘപരിവാർ പ്രവർത്തകരാണെന്ന് സിപിഐ എം ആരോപിച്ചു .മരത്തിൽ തൂങ്ങിയ നിലയിൽ അജീന്ദറിനെ കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മൃതദേഹം നിലത്തിറക്കുകയായിരുന്നു.
ശരീരമാസകലം ഗുരുതര പരിക്കേറ്റ അജീന്ദര് കടുത്ത മർദ്ദനത്തിനും വിധേയനായി. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. മേഖലയിലെ സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന അജീന്ദർ ആദിവാസി വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ളയാളാണ്.
ദിവസങ്ങൾക്കു മുൻപാണ് മറ്റൊരു സിപിഐ എം നേതാവായിരുന്ന രാകേഷ് ദറിനെ ബിജെപി ഐപിഎഫ് ടി ക്രിമിനൽ സംഘം ക്രൂരമായി തല്ലിക്കൊന്ന ശേഷം കെട്ടിത്തൂക്കിയത്.
അന്ന് രാത്രി തന്നെ പാർട്ടി ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വീടാക്രമിച്ച ഇവരുടെ ചവിട്ടേറ്റ് യുവതിയുടെ ഗർഭമലസിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here