ഭീഷണിയും മാനസിക പീഡനവും; തൃശൂരില്‍ പതിനെട്ടുകാരി ആത്മഹത്യ ചെയ്തു

സഹപാഠിയെ പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് നേരെ ഭീഷണിയും, മാനസിക പീഡനവും. പഠനം മുടങ്ങുമെന്നായതോടെ തൃശൂരില്‍ പതിനെട്ടുകാരി ആത്മഹത്യ ചെയ്തു.

ചെമ്പുക്കാവിലെ സ്വകാര്യ ചാറ്റേര്‍ഡ് അക്കൗണ്ടന്‍റ് കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ഥി അനഖയാണ് ജീവനൊടുക്കിയത്.

മുക്കാട്ടുകര സ്വദേശിനി ജയയുടെ മകള്‍ അനഖയെ തിങ്കളാ‍ഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷുവാഘോഷിക്കാന്‍ അമ്മവീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

വീട്ടുകാര്‍ കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ സഹപാഠികളുടെ ഭീഷണി മൂലം കോളേജില്‍ പഠനം തുടരാനാകാത്ത സ്ഥിതിയാണെന്നും,ജീവനൊക്കുകയാണെന്നും സൂചനയുണ്ട്. മുമ്പ് സഹപാഠിയായ പെണ്‍കുട്ടിയുടെ പ്രണയം അനഖ ചോദ്യം ചെയ്തിരുന്നു.

ഇതിന്‍റെ വൈരാഗ്യത്തില്‍ ആ കുട്ടിയുമായി ബന്ധമുണ്ടായിരുന്ന യുവാവും സംഘവും ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു

പെണ്‍കുട്ടി എ‍ഴുതിയ ആത്മഹത്യ കുറിപ്പ് ബന്ധുക്കള്‍ പോലീസിന് കൈമാറി. അനഖയുടെ സുഹൃത്തുമായി ബന്ധമുണ്ടായിരുന്ന യുവാവ് നിരന്തരം ഭീഷണി മു‍ഴക്കിയതായി ബന്ധുക്കള്‍ ആരോപിച്ചു. ഫോണിലേക്ക് എത്തിയ ഭീഷണി സന്ദേശങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

ഭീഷണി മൂലം പഠനം തുടരാനാവാത്ത സ്ഥിതിയാണെന്ന് അനഖ സഹോദരിയോടും വെളിപ്പെടുത്തിയിരുന്നു. പട്ടിക്കാട് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News